മരക്കുരിശ് സ്ഥാപിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

മൂന്നാർ: ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ മരക്കുരിശ് സ്ഥാപിച്ചെന്ന് കരുതുന്ന രണ്ടുപേരെ ശാന്തപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൽപറ്റ സ്വദേശി രാജു (35), രാജകുമാരി സ്വദേശി സെബാസ്റ്റ്യൻ (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് െചയ്തത്. സംഭവമറിഞ്ഞ് റവന്യൂ, പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും കുരിശ് സ്ഥാപിച്ചവർ തന്നെ പിഴുത് മാറ്റുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുരിശ് സ്ഥാപിച്ചെന്ന് കരുതുന്ന രണ്ടുപേരെ കണ്ടെത്തുകയായിരുന്നു.

ഇടുക്കി എസ്.പി കെ.ബി. വേണുഗോപാൽ പാപ്പാത്തിച്ചോലയിൽ സന്ദർശനം നടത്തുകയും കുരിശ് സ്ഥാപിച്ചെന്ന് കരുതുന്ന രണ്ടുപേരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നുള്ള നിലപാടിലാണ് ഇവർ. മരക്കുരിശ് സ്ഥാപിച്ചത് സംബന്ധിച്ച് സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനക്ക് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംഘടനയുടെ നേതാവ് അന്യദേശത്തായതിനാൽ കൂടുതൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് ഇവർ. വൈകുന്നേരത്തോടെ തൃശൂരിൽ എത്തുന്ന ഇദ്ദേഹം നാളെ പാപ്പാത്തിച്ചോലയിൽ എത്തുമെന്നാണ് സൂചന.
 

Tags:    
News Summary - cross is disappear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.