ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങി മരിച്ചു

ചെര്‍പ്പുളശ്ശേരി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു. മണ്ണാര്‍ക്കാട് ചെറുകുളം താഴത്തെ പുത്തന്‍വീട്ടില്‍ സന്തോഷ് (33) തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പുന്നനംപറമ്പ് രാജെൻറ മകൾ രഞ്ജിഷ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരക്കാണ് നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്തെ വാടകവീട്ടില്‍ രഞ്ജിഷ വെട്ടേറ്റ് മരിച്ചത്. സന്തോഷിനെ പിന്നീട് ഒരു കിലോമീറ്റർ അകലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ടൈല്‍ ജോലിയായിരുന്നു സന്തോഷിന്. നാല് ദിവസം മുമ്പ് രഞ്ജിഷയുടെ വീട്ടിൽ പോയിരുന്ന ഇരുവരും വ്യാഴാഴ്ച രാവിലെ പത്തിനാണ് താമസസ്ഥലത്തെത്തിയത്. ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, സി.ഐ പ്രമോദ് എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.
Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.