ഒറ്റപ്പാലം: വേങ്ങശ്ശേരിയിലെ വീടിനു സമീപമുള്ള ചാണകക്കുഴിയിൽ വീട്ടമ്മയെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങശ്ശേരി അകവണ്ട ജവാൻ നഗറിൽ വളത്തുകാട് പള്ളിയാലിൽ ബാലെൻറ ഭാര്യ ധനലക്ഷ്മി ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റും വയറ്റിലും വാരിയെല്ലിലും കുത്തേറ്റും കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം രാവിലെ ഏഴോടെ കണ്ടെത്തിയത്. ബാലെൻറ വീട്ടുവളപ്പിലെ ചാണകക്കുഴിക്ക് സമീപമായിരുന്നു മൃതദേഹം.
ഭർതൃമതിയായ ധനലക്ഷ്മി, നാലുവർഷത്തോളമായി ബാലെൻറ രണ്ടാം ഭാര്യയാണ്. പാൽ കൊടുത്തു മടങ്ങവേ ധനലക്ഷ്മിയുടെ മൃതദേഹം കെണ്ടന്നാണ് ബാലൻ പൊലീസിനോട് പറഞ്ഞത്. ബാലൻ തന്നെയാണ് നാട്ടുകാരെ ഇക്കാര്യം വിളിച്ചറിയിച്ചത്. ജില്ല പോലീസ് മേധാവി പ്രദീഷ്കുമാർ, ഷൊർണൂർ ഡിവൈ.എസ്.പി സൈദാലി, സ്പെഷൽ ബ്രാഞ്ച് സി.ഐ മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ ദീപക് കുമാർ, ഒറ്റപ്പാലം എസ്.ഐ ആദംഖാൻ എന്നിവരും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.