തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ഡിവൈ.എസ്.പി യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രതിയായ കേസായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന റൂറല്‍ എസ്.പി അശോക്കുമാറിെൻറ ശിപാര്‍ശ അംഗീകരിച്ച് ഡി.ജി.പി ഉത്തരവിറക്കി.
കഴിഞ്ഞദിവസം രാത്രിയാണ് കൊടങ്ങാവിളയിൽ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാർ സനൽകുമാറെന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടത്. വാഹനമിടിച്ച യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു. ഹരികുമാറിനെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്ത് എ.എസ്.പി സുജിത് ദാസിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽപോയ ഡിവൈ.എസ്.പിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ മധുരയിലേക്ക് കടന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ അവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഹരികുമാറിെൻറ പാസ്പോർട്ട് കണ്ടുകെട്ടിയ പൊലീസ് ഉടൻ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും. ബുധനാഴ്ച രാത്രി വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.