പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: പാളത്തിലെ വിള്ളലിനെതുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറ ോളം സ്തംഭിച്ചു. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിൽ രാവിലെ ഒമ്പതരയോടെ ട്രാക്മാനാണ് വിള്ളൽ കണ്ടെത ്തിയത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. മാവേലി, ഇൻറർസിറ്റി, ജയന്തി ജനത തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലും ഒൗട്ടറുകളിലുമായി പിടിച്ചിട്ടു. എൻജിനീയറിങ് വിഭാഗമെത്തി ഒന്നരമണിക്കൂറെടുത്താണ് വിള്ളൽ ത ാൽക്കാലികമായി പരിഹരിച്ചത്. വിള്ളലുണ്ടായ ഭാഗം മുറിച്ചൊഴിവാക്കി പകരം ഭാഗം വെൽഡ് ചെയ്ത് ചേർത്താണ് പാളം ഗതാഗതയോഗ്യമാക്കിയത്.

തുടർന്ന് മാവേലി എക്സ്പ്രസ് ആദ്യം കടത്തിവിട്ടു. പിന്നാലെ ജയന്തിയും ഇൻറർസിറ്റിയും. 30 കിലോമീറ്റർ വേഗത്തിലാണ് ഇൗ ഭാഗത്ത് ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്നത്. ജോലികൾ അവശേഷിക്കുന്നതിനാൽ ട്രെയിനുകൾ അധികമില്ലാത്ത സമയം നോക്കി പൂർത്തിയാക്കാനാണ് എൻജിനീയറിങ് വിഭാഗത്തിെൻറ തീരുമാനം. വലിയ വിള്ളലുകളുണ്ടാകുന്ന സ്ഥലങ്ങളിൽ 15 കിേലാമീറ്റർ വേഗത്തിലാണ് ആദ്യഘട്ടത്തിൽ അനുവദിക്കുക. 30 കിലോമീറ്റർ വേഗം ഇവിടെ അനുവദിച്ചതിനാൽ വിള്ളൽ അത്ര ഗുരുതരമല്ലെന്നാണ് വിലയിരുത്തൽ.

ഉത്രാടമായതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിലുണ്ടായിരുന്നത്. രാവിലെ പത്തിന് മുമ്പ് തമ്പാനൂരിലെത്താൻ ട്രെയിനിൽ കയറിയവരാണ് അക്ഷരാർഥത്തിൽ കുടുങ്ങിയത്. മുന്നറിയിപ്പില്ലാതെ ട്രെയിൻ പിടിച്ചിട്ടേതാടെ യാത്രക്കാർ ആശങ്കയിലായി. എന്താണ് സംഭവിച്ചതെന്നോ ട്രെയിൻ എപ്പോൾ പുറപ്പെടുെമന്നോ ആർക്കും ധാരണയില്ലായിരുന്നു. മാവേലിയും ജയന്തിയും പിടിച്ചിട്ടതോടെ പിന്നാെലയുള്ള ട്രെയിനുകളും പലയിടങ്ങളിലായി നിർത്തിയിട്ടു.

ബോഗിക്കുണ്ടായ തകരാറിനെതുടർന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച രാത്രി എറണാകുളത്ത് പിടിച്ചിട്ടിരുന്നു. ഇതോടെ പിന്നാെലയുള്ള നേത്രാവതിയടക്കം ട്രെയിനുകൾ വഴിയിലായിരുന്നു. രാത്രി മുതലുള്ള താളം തെറ്റൽ തുടരുന്നതിനിടെയാണ് ഇരട്ടടിയായി പാളത്തിലെ വിള്ളലിനെതുടർന്നുള്ള വൈകലും അനിശ്ചിതാവസ്ഥയും. ഭക്ഷണം പോലും ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ട്രെയിനുകൾ പലതും പിടിച്ചിട്ടത്.

Tags:    
News Summary - cracks in the rail trivandrum-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.