കോഴിക്കോട്: ആർ.എം.പി.െഎ നേതാവ് െക.കെ. രമയടക്കമുള്ളവർ തിരിച്ചുവന്നാൽ സ്വീകരിക്കുെമന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ. സി.പി.എമ്മിെൻറ നയപരിപാടികൾ അംഗീകരിക്കുന്ന ആരെയും പാർട്ടി ഏറ്റെടുക്കുമെന്നും പി. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലപാടുകൾ തിരുത്തി വരണം. സി.പി.എമ്മിേലക്ക് വരാൻ ബി.ജെ.പി പ്രവർത്തകർവെര തയാറാവുകയാെണന്നും അദ്ദേഹം പറഞ്ഞു.
ഒഞ്ചിയത്തെയും പരിസരത്തെയും സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പാറക്കൽ അബ്ദുല്ല എം.എൽ.എയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആരോപണം നുണപ്രചാരണമാണ്. ആർ.എം.പിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയനേട്ടങ്ങൾ നിലനിർത്താനാവില്ലെന്ന പരിഭ്രാന്തിയാണ് യു.ഡി.എഫിനെന്ന് സി.പി.എം ജില്ല െസക്രട്ടറി പറഞ്ഞു. അണികളുടെ ചോർച്ച തടയാൻ ആർ.എം.പിയും യു.ഡി.എഫും ശ്രമിക്കുകയാണ്.
നിയമസഭയിൽ പാറക്കൽ അബ്ദുല്ല നടത്തിയ പ്രസംഗവും യു.ഡി.എഫിെൻറ പ്രസ്താവനയും സംഘർഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് പാറക്കൽ അബ്ദുല്ല ഉദാഹരണമായി സൂചിപ്പിച്ചതെന്നും പി. മോഹനൻ പറഞ്ഞു. യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും കരുവായ ആർ.എം.പി നേതൃത്വം ഒഞ്ചിയം മേഖലയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സംഘർഷങ്ങൾക്ക് തുടക്കമിട്ടത് ആർ.എം.പിയാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.