തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഗുണകരമാവില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കണം. പ്രാദേശികമായ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാറിനോട് നിർദേശിച്ചു.
നേരത്തെ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് കോൺഗ്രസും ലീഗും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സി.പി.എമ്മും നിലപാട് അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിലെ വിവിധ കക്ഷികളുടെ അഭിപ്രായ പരിഗണിച്ച ശേഷം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.