തിരുവനന്തപുരം; കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയുമായി സഹകരിക്കാൻ സന്നദ്ധത പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.എം-സി.പി.െഎ നേതാക്കൾ തമ്മിൽ വെള്ളിയാഴ്ച ഉഭയകക്ഷി ചർച്ച നടത്തും. ജോസ് പക്ഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന ഗുണപരമായ മാറ്റങ്ങൾ ഇരു സെക്രട്ടറിമാരും ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിലെ കൂടിക്കാഴ്ചക്കുശേഷമാകും അടിയന്തര എൽ.ഡി.എഫ് വിളിക്കുന്നതിൽ ധാരണയിലെത്തുക.
തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ ജോസ് പക്ഷത്തെ ഘടകകക്ഷിയാക്കാനാണ് സി.പി.എം ആലോചിക്കുന്നത്. അതിൽ സി.പി.െഎക്കും ഭിന്നാഭിപ്രായമില്ല. അതേസമയം സി.പി.എമ്മുമായുള്ള ജോസ് വിഭാഗത്തിെൻറ അനൗദ്യോഗിക സീറ്റ് ധാരണയിലാകും സി.പി.െഎ ഉറ്റുനോക്കുന്നത്. തങ്ങൾ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റിൽ ജോസ് പക്ഷത്തിനുള്ള താൽപര്യം സി.പി.െഎക്ക് അറിയാം. കണ്ണൂരിലെ ഇരിക്കൂർ സീറ്റ് വിട്ടുകൊടുക്കുന്നതിൽ സി.പി.െഎക്ക് പ്രയാസമില്ല.
ജോസ് പക്ഷം അവകാശവാദമുന്നയിക്കുന്ന ചാലക്കുടി, ഇരിങ്ങാലക്കുട, റാന്നി സീറ്റ് ഉൾപ്പെടെ 15 സീറ്റുകൾ പങ്കുവെക്കുന്നതിലേക്ക് ചർച്ച കടക്കില്ലെങ്കിലും ഘടകകക്ഷികൾ തുല്യമായി സഹകരിക്കണമെന്ന ആവശ്യം സി.പി.എം ഉന്നയിച്ചേക്കും. ജോസിെൻറ മുന്നണി പ്രവേശന വിഷയം ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വെള്ളിയാഴ്ച ചേരും. കേരള കോൺഗ്രസ് (എം) നോടുള്ള മുൻനിലപാട് മാറ്റുന്നത് അവരുടെ നിലപാട് അറിഞ്ഞശേഷം മാത്രമെന്നാണ് സി.പി.െഎ നേരത്തേ വ്യക്തമാക്കിയിരുന്നത്. ഒക്ടോബർ 21നാണ് അടുത്ത സംസ്ഥാന നിർവാഹക സമിതി യോഗം. അതുവരെ കാത്തുനിൽക്കുന്നതിനു പകരം നേരത്തേ എൽ.ഡി.എഫ് ചേരുന്നതും പരിഗണനയിലുണ്ട്.
അതേസമയം ജോസ് പക്ഷത്തിെൻറ വരവോടെ സിറ്റിങ് സീറ്റായ പാലായിൽ വെല്ലുവിളി നേരിടുന്ന എൻ.സി.പിയുടെ സംസ്ഥാന ഭാരവാഹി യോഗം 16ന് എറണാകുളത്ത് വിളിച്ചിട്ടുണ്ട്. കേരള കോൺഗ്രസിനെ സ്വാഗതം ചെയ്തെങ്കിലും പാലായിൽ തങ്ങളുടെ അവകാശവാദം ഉറപ്പിക്കുകയാണ് യോഗ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.