തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒമ്പതേകാൽ മണിക്കൂറോളം നീണ്ട പൊതുചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനും എതിരായ വിമർശനങ്ങൾക്ക് ‘വിലക്ക്’. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി പല ജില്ല സമ്മേളനങ്ങളിലും പരാമർശം ഉണ്ടായിരുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ല സമ്മേളനങ്ങളിലാണ് ഏറെ വിമർശനം ഉണ്ടായത്. പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകിയിരുന്നു. സംസ്ഥാന സമ്മേളനത്തിൽ 62 പേരാണ് ചർച്ചയിൽ പെങ്കടുത്തത്. ചർച്ച ആരംഭിച്ചപ്പോൾ തന്നെ ചില അംഗങ്ങൾ പൊലീസിനും വകുപ്പിനുമെതിരെ വിമർശനം തുടങ്ങി.
ഉടൻ പ്രസീഡിയം ഇടപെട്ട് അത്തരം പരാമർശങ്ങൾ ചർച്ചയിൽ വേെണ്ടന്നും പൊതുവായും സർക്കാറും സംഘടനയുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങൾ ഉന്നയിക്കണമെന്നും നിർദേശിച്ചു. തുടർന്ന് സംസാരിച്ചവർ വിമർശിക്കാൻ മിനക്കെട്ടില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക വിഷയം ചർച്ച ചെയ്തപ്പോഴും പൊലീസിനെതിരായ കാര്യമായ പരാമർശം ഉണ്ടായില്ല.
പൊതു ചര്‍ച്ച നീണ്ടത് ഒമ്പത് മണിക്കൂർ സി.പി.എമ്മിെൻറ 22ാം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള പൊതുചര്‍ച്ച അവസാനിച്ചു.രണ്ട് ദിവസമായി നടന്ന ചര്‍ച്ച ഒമ്പത് മണിക്കൂര്‍ 16 മിനിറ്റാണ് നീണ്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ ആകെ 62 പേര് സംസാരിച്ചു. ആദ്യ ദിവസം 47 പേരും രണ്ടാം ദിവസം 15 പേരും പങ്കെടുത്തു. 13 വനിതകളും ചര്‍ച്ചയില്‍ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയോടെ ചര്‍ച്ച അവസാനിച്ചു.
തുടര്‍ന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് ചേര്‍ന്ന് വൈകീട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേശീയ വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറുപടി പറഞ്ഞു. ഞായറാഴ്ച രാവിലെ നിലവിലെ സംസ്ഥാന സമിതി ചേരും. പിന്നീട് പ്രതിനിധി സമ്മേളനം പുതിയ സംസ്ഥാന സമിതിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.