തൃശൂർ: അപകടകരമായ വിധത്തിൽ വളർന്ന നവലിബറൽ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം വേണമെന്ന് ആഹ്വാനം ചെയ്ത് സെമിനാർ. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായാണ് ‘നവലിബറൽ നയങ്ങളുടെ കാൽനൂറ്റാണ്ട്’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു.
ലോകത്തെല്ലായിടത്തും നവലിബറല്‍ നയങ്ങള്‍ ശക്തിയാകുന്നതിെൻറ ഭാഗമായി വര്‍ഗീയതയും ശക്തി പ്രാപിച്ചിട്ടുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങള്‍ അതിനെക്കാള്‍ ശക്തമായി മോദി സർക്കാർ നടപ്പാക്കുകയാണ്. രാജ്യത്തിെൻറ സാംസ്കാരിക സാമൂഹിക വളര്‍ച്ചയെ തകിടം മറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ . മോദി സര്‍ക്കാറിെൻറ ഇത്തരം നയങ്ങള്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയും സംഘടിക്കേണ്ട സമയമാണിത്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്വകാര്യ കമ്പനികൾ ശക്തിപ്പെട്ടു. ആഗോളവത്കരണത്തിെൻറ കടന്നുകയറ്റം കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചു. രാജ്യത്ത് ആയിരത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു. 25 വർഷത്തെ നവലിബറൽ നയങ്ങൾ രാജ്യത്തെ തനതു കാർഷിക മേഖലയെ ഇല്ലാതാക്കുകയാണ്. തെറ്റായ സാമ്പത്തിക നയങ്ങൾ സമൂഹത്തിൽ അസമത്വം വർധിപ്പിച്ചു-കാരാട്ട് പറഞ്ഞു.
കോട്ടും സൂട്ടുമിട്ട വെട്ടിപ്പുകാർക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുകയാണ് ആഗോളവത്കരണത്തിെൻറ 21ാം നൂറ്റാണ്ടിലെ അവതാര പുരുഷനായ നരേന്ദ്ര മോദിയെന്ന് വി.എസ്. പറഞ്ഞു. ഹിന്ദുത്വം, ദേശീയത, ബീഫ്, രാമക്ഷേത്രം എന്നെല്ലാം പറഞ്ഞ് ജനശ്രദ്ധയും ചർച്ചയും തിരിച്ചുവിട്ട് ആഗോളവത്കരണത്തിെൻറ ചിറകിൽ മോദി പറന്നുനടക്കുകയാണ്. മോദി സർക്കാർ വന്ന ശേഷമുള്ള ബജറ്റുകൾ ആഗോളവത്കരണത്തെ പൂർണമായി പുൽകിയുള്ളതാണ്. സാധാരണക്കാർക്ക് നൽകുന്ന സബ്സിഡി എടുത്തുകളയുന്നതിന് സമാന്തരമായി വൻകിട കോർപറേറ്റുകൾക്ക് സൗജന്യം വാരിക്കോരി കൊടുക്കുന്നു.
രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുകയും നികുതി വെട്ടിപ്പ് നടത്തുന്നതിലൂടെയും രാജ്യദ്രോഹക്കുറ്റം ചെയ്യുന്ന അംബാനിയും കോത്താരിയും വിജയ് മല്യയുമെല്ലാം മോദിയുടെ മച്ചമ്പിമാരാണ്. നാടിെൻറ തനതു വൈവിധ്യങ്ങളും വ്യക്തി സ്വാതന്ത്ര്യവുമെല്ലാം കുത്തകകളുടെ കൈയിലായെന്ന് എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. ഒരു കാലത്ത് എറ്റവും വലിയ ശക്തിയായിരുന്ന ചെറുകിട മേഖലകൾ ദുർബലമായി. ഒൗഷധങ്ങൾ ഉൾെപ്പടെ കയറ്റുമതി ചെയ്തിരുന്ന രാജ്യത്ത് ഇപ്പോൾ എല്ലാം ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. വിദേശമൂലധന നിക്ഷേപം വൻ തോതിൽ എത്തിച്ച് സമ്പദ്ഘടനക്ക് മാറ്റം വരുത്താനുള്ള നീക്കത്തെ ചെറുക്കുന്നത് ധനകാര്യ ബാങ്കിങ് മേഖലയിലെ ട്രേഡ് യൂനിയനുകളുടെ സാന്നിധ്യമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
വാഗ്ദാനങ്ങൾ പെെട്ടന്ന് പൂർത്തിയാക്കണം തൃശൂർ: േകാൺഗ്രസുമായി ഒരു ബന്ധവും വേണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ പെങ്കടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു. കോൺഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് തന്നെയാണ് തീരുമാനമെന്നും ഉദാരവത്കരണ സമീപനത്തെ പിന്തുണക്കുന്നവരുമായി രാഷ്ട്രീയ ബന്ധം ആവശ്യമില്ലെന്നും സമ്മേളന നടപടികൾ മാധ്യമങ്ങളോട് വിശദീകരിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവനും എളമരം കരീമും പറഞ്ഞു.
െതരഞ്ഞെടുപ്പ് വാഗ്ദാനം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ചർച്ചയിൽ അംഗങ്ങൾ ഉന്നയിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങൾ പാർട്ടിക്ക് ദോഷമാകും. കണ്ണൂർ ജില്ല മാത്രം കേന്ദ്രീകരിച്ച് ചർച്ച ഉണ്ടായിട്ടില്ല. പൊതുവിൽ സി.പി.എമ്മുകാർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ചർച്ച ചെയ്തു. സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്താൻ മത്സരിക്കുന്ന മാധ്യമങ്ങൾ പക്ഷെ സി.പി.എമ്മുകാർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ തമസ്കരിക്കുന്നുവെന്ന അഭിപ്രായവുമുണ്ടായി. പാർട്ടി മുൻകൈയെടുത്ത് ഒരു ആക്രമണവും നടത്തരുതെന്നാണ് സി.പി.എമ്മിെൻറ സമീപനം.
കാർഷിക മേഖലയിൽ പൊതുവെ തകർച്ചയുണ്ട്. അതിൽ കാര്യക്ഷമമായ ഇടപെടലുണ്ടാകണം. സർക്കാറിെൻറ പ്രവർത്തനം പൊതുവായി വിലയിരുത്തപ്പെട്ടു. എന്നാൽ ഒാരോ മന്ത്രിമാരെയും വ്യക്തിപരമായി എടുത്തുകാട്ടി ചർച്ചയുണ്ടായിട്ടില്ല. സർക്കാറിെൻറ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളുണ്ടായി. പാർട്ടിയിലെ യോജിപ്പ് ചർച്ച മെച്ചപ്പെടുത്താൻ സഹായിച്ചതായും നേതാക്കൾ വിശദീകരിച്ചു.
ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധം തൃശൂർ: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സി.പി.എം സംസ്ഥാന സമ്മേളനം പ്രതിഷേധിച്ചു. ധനമേഖലയിലെ പരിഷ്കാരങ്ങൾ കുത്തക താൽപര്യം സംരക്ഷിക്കാനാണ്. ഇത് പിൻവലിക്കണം. ബാങ്കിങ് തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാറിെൻറ ഉപദേഷ്ടാക്കളും അസോച്ചം പോലുള്ള കോർപറേറ്റ് സംഘടനകളും പരിഷ്കാര നിർദേശം മുന്നോട്ടുെവച്ചത്.
ഭീമമായ തട്ടിപ്പുകൾ നടത്തുന്ന കോർപറേറ്റ് സംഘടനകളാണ് നിഷ്ക്രിയ ആസ്തി ചൂണ്ടിക്കാട്ടി സ്വകാര്യവത്കരണത്തിനായി വാദിക്കുന്നത്. ഇത് വിരോധാഭാസമാണ്. കോർപറേറ്റ് പ്രാകൃത മൂലധന കൊള്ളയുടെ പ്രധാന സ്രോതസ്സായി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ മാറിയെന്നത് പഞ്ചാബ് നാഷനൽ ബാങ്ക് അടിവരയിടുകയാണ്.മുതലാളിമാരുടെ കൊള്ളയടിയുടെ നഷ്ടം നികത്താൻ പെട്രോൾ വില വർധിപ്പിച്ചും മറ്റും സമാഹരിക്കുന്ന പണത്തിൽ രണ്ട് ലക്ഷം കോടിയിലേറെ രൂപ ബാങ്കുകൾക്ക് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
കൊള്ളക്കാരായ കോർപറേറ്റുകൾക്കെതിരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. കോടീശ്വരൻമാർ ബാങ്കുകളിൽ നിന്നും വൻതുക വെട്ടിച്ച് രാജ്യം വിടുേമ്പാൾ കൃഷിക്കാരെയും സാധാരണക്കാരെയും കിട്ടാക്കടത്തിെൻറ പേരിൽ ബാങ്കുകൾ വേട്ടയാടുകയാണ്. തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് നിസ്സഹായമാണ്. സംയുക്ത പാർലമെൻററി സമിതി രൂപവത്കരിച്ച് ഇൗ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി തിരുത്തൽ വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.