തിരുവനന്തപുരം: മുട്ടിൽ കേസിൽ മുൻ റവന്യൂ, വനം മന്ത്രിമാരെ സംരക്ഷിക്കാൻ സി.പി.െഎ. മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരൻ, കെ. രാജു എന്നിവർക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാട് സ്വീകരിക്കാൻ സി.പി.െഎ നേതൃതലത്തിൽ ധാരണയായി. 1964 ലെ ഭൂമിപതിവ് ചട്ടപ്രകാരം പതിച്ച് നൽകിയ ഭൂമിയിലെ ചന്ദനം ഒഴികെ സംരക്ഷിതവൃക്ഷങ്ങൾ മുറിക്കാൻ അനുമതി നൽകുകയും തടയുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന വിവാദ ഉത്തരവിൽ പിഴവില്ലെന്ന നിലപാടാണ് സി.പി.െഎക്ക്. ഇ. ചന്ദ്രശേഖരനും കെ. രാജുവിനും പുറെമ നിലവിലെ റവന്യൂമന്ത്രി കെ. രാജൻ, കേന്ദ്ര സെക്രേട്ടറിയറ്റംഗം ബിനോയ് വിശ്വം എന്നിവരുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ മൂന്ന് മണിക്കൂർ ചർച്ചക്ക് ശേഷമാണ് ധാരണയിലെത്തിയത്.
അതേസമയം, വിവാദ ഉത്തരവ് ദുരുപയോഗം ചെയ്െതന്ന് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ടുകൾ വരെട്ട എന്നാണ് സി.പി.എം നേതൃത്വത്തിെൻറ പക്ഷം. അതിനുശേഷം നിലപാട് സ്വീകരിക്കാമെന്നാണ് ധാരണയെങ്കിലും കഴിഞ്ഞ സർക്കാറിലെ റവന്യൂ, വനംമന്ത്രിമാരെ തള്ളിപ്പറയാനോ ന്യായീകരിക്കാനോ സി.പി.എം ഇതുവരെ തയാറായിട്ടില്ല.
കർഷകതാൽപര്യം സംരക്ഷിക്കാൻ സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം റദ്ദായ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നതിൽ അതേസമയം സി.പി.എമ്മും സി.പി.െഎയും തമ്മിൽ ഏകദേശധാരണയിൽ എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായി നിയമപരമായ വിഷയങ്ങൾ അടക്കം ചർച്ച ചെയ്യും. പ്രതിപക്ഷത്തിെൻറയും കർഷകസംഘടനകളുടെയും നിലപാട് അറിഞ്ഞശേഷമാകും ഉത്തരവ് പുതുക്കുന്നത് ആലോചിക്കുക.
ഇനിയും ന്യായീകരിക്കും; വ്യാഖ്യാനിക്കും
തിരുവനന്തപുരം: വിവാദ മരം മുറിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെ ന്യായീകരിച്ചും വ്യാഖ്യാനിച്ചുമാണ് മുൻ റവന്യൂ, വനം മന്ത്രിമാരെ സി.പി.െഎ പൂർണമായി പിന്തുണക്കുന്നത്. സർവകക്ഷിയോഗം മുതലുള്ള നടപടികളും ഉത്തരവും വരെ ഇതിനായി വ്യാഖ്യാനിക്കുകയാണ്. ആസൂത്രിത മരംകൊള്ളയെന്ന ആക്ഷേപത്തെ എന്ത് വിലകൊടുത്തും പ്രതിരോധിച്ച് േനതാക്കളുടെയും പാർട്ടിയുടെയും മുഖം രക്ഷിക്കുകയാണ് ലക്ഷ്യം.
സർവകക്ഷിയോഗ തീരുമാനപ്രകാരമാണ് ഉത്തരവ് എന്നതാണ് സി.പി.െഎ നിലപാട്. മരംമുറി അനുമതിയിൽ കഴിഞ്ഞ സർക്കാർ 2017 മേയ് മുതൽ 10 യോഗങ്ങൾ ചേർന്നുവെന്ന് നേതൃത്വം വിശദീകരിക്കുന്നു. നിലവിലുള്ള പത്ത് തരം പട്ടയങ്ങളിലും മരംമുറിക്കാൻ അനുമതി വേണമെന്ന ആവശ്യമാണ് ഉയർന്നത് എങ്കിലും ഒന്നിൽ മാത്രമാണ് നൽകിയത്. ശേഷമാണ് ഉത്തരവ് ഇറങ്ങിയത്. ഉത്തരവിൽ തെറ്റ് പറ്റിയിട്ടില്ല. 1964 ലെ ഭൂമി പതിവ് ചട്ടം പ്രകാരം പതിച്ച് കിട്ടിയ ഭൂമിയിൽ ചന്ദനം ഒഴികെ കർഷകർ നട്ടുവളർത്തിയതും കിളിർത്തതും ആയ മരങ്ങൾ മുറിക്കാമെന്ന് മാത്രമാണ് ഉത്തരവിലുള്ളതെന്ന വാദമാണ് സി.പി.െഎക്ക്. കർഷകർ വെച്ച്പിടിപ്പിക്കാത്ത രാജകീയവൃക്ഷങ്ങൾ മുറിക്കാൻ പാടില്ലെന്നതാണ് അതിനർഥമെന്നും പാർട്ടി ന്യായീകരിക്കുന്നു. വയനാട് ജില്ല ഗവൺമെൻറ് പ്ലീഡർ അനധികൃത മരംമുറി റിപ്പോർട്ട് ചെയ്തപ്പോൾതന്നെ ഉത്തരവ് റദ്ദാക്കി.
വയനാട്ടിലെ 46 വില്ലേജുകളിൽ ഒന്നിൽ മാത്രമാണ് ക്രമക്കേട് നടന്നത്. അവിടെ വില്ലേജ് ഒാഫിസർ, തഹസിൽദാർ, അഡീഷനൽ തഹസിൽദാരെ സസ്െപൻഡ് ചെയ്തു. തൃശൂരും എറണാകുളത്തും നടന്നത് ഉത്തരവിെൻറ ദുരുപേയാഗമാണ്. മുറിച്ച മരങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. 2017 ലെ ഭൂമിപതിവ് ചട്ട ഭേദഗതിക്ക് ശേഷം പട്ടയഭൂമികളിലെ തേക്ക്, ഇൗട്ടി, കരിങ്ങാലി ഉൾപ്പെടെ സംരക്ഷിതവൃക്ഷങ്ങൾക്ക് മുറിക്കാൻ പാകമായിട്ടുണ്ടാവില്ലെന്ന ആക്ഷേപത്തിനും സി.പി.െഎക്ക് ന്യായീകരണമുണ്ട്. 1964 ലെ ഭൂമിപതിവ് ചട്ടശേഷം 1970 മുതൽ ലഭിച്ച പട്ടയങ്ങളുണ്ട്. അവിടെ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ കഴിയുമെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.