തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ ഉണ്ടാകുമായിരുന്ന എതിർപ്പുകളെ സീനിയോറിറ്റിയെന്ന മാന്ത്രിക വടി വീശി അടക്കിയാണ് സി.പി.െഎ നേതൃത്വം പുതുമുഖ മന്ത്രിമാരെ തീരുമാനിച്ചത്. കാനം രാജേന്ദ്രൻ സംസ്ഥാന നിർവാഹക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയ മന്ത്രിമാരുടെ പട്ടിക സംസ്ഥാന കൗൺസിലും ഐകകണ്ഠ്യേന അംഗീകരിച്ചു.
സംസ്ഥാന നിർവാഹക സമിതിയിൽനിന്ന് മത്സരിച്ച് വിജയിച്ച നാലുപേരിൽ ഇ. ചന്ദ്രശേഖരനെ രണ്ടു തവണ മത്സരിച്ചവർ മന്ത്രിയാകേണ്ടതില്ലെന്ന നയത്തിെൻറ അടിസ്ഥാനത്തിൽ ഒഴിവാക്കുന്നെന്ന് കാനം നിർവാഹക സമിതി യോഗത്തിൽ പറഞ്ഞു. മറ്റു നിർവാഹക സമിതിയംഗങ്ങളായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മന്ത്രിമാരായി നിർദേശിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാന ജില്ലയിൽനിന്ന് കഴിഞ്ഞ തവണയും പാർട്ടിക്ക് എം.എൽ.എ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും പെങ്കടുക്കുന്ന ചടങ്ങുകളിൽ സി.പി.െഎക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല.
അതിനാൽ തലസ്ഥാന ജില്ലക്ക് ഒരു മന്ത്രി ആവശ്യമാണെന്ന് പറഞ്ഞ കാനം, ജി.ആർ. അനിലിെൻറ പേരും നിർദേശിച്ചു. നിർവാഹക സമിതി ഇൗ നിർദേശം മുഴുവൻ അംഗീകരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ കെ.ആർ. ഗൗരിയമ്മ മന്ത്രിയായതിനുശേഷം 1964 ലെ പിളർപ്പിനുശേഷം ഇതാദ്യമായാണ് സി.പി.െഎ ഒരു വനിതയെ മന്ത്രിയാക്കുന്നത്.
എന്നാൽ, നാല് പട്ടികജാതി എം.എൽ.എമാരുണ്ടായിട്ടും ഒരാളെ പോലും എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന ചോദ്യം സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നു. സി.കെ. ആശ (വൈക്കം), സി.സി. മുകുന്ദൻ (നാട്ടിക), വി.ശശി (ചിറയിൻകീഴ്), ചിറ്റയം ഗോപകുമാർ (അടൂർ) എന്നിവരാണ് പട്ടികജാതി വിഭാഗത്തിൽനിന്ന് വിജയിച്ചത്. ഇതിൽ ആശ തുടർച്ചയായ രണ്ടാം തവണയാണ് വിജയിക്കുന്നത്. ഇൗ വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കേണ്ടിയിരുന്നെന്നും ഒരംഗം പറഞ്ഞു.
എന്നാൽ, മന്ത്രിമാരെ നിശ്ചയിക്കുേമ്പാൾ എല്ലാ താൽപര്യങ്ങളും കണക്കിലെടുക്കേണ്ടിവരുമെന്നായിരുന്നു കാനത്തിെൻറ വിശദീകരണം. മലബാർ മേഖലയിൽനിന്ന് പാർട്ടി ആരെയും മന്ത്രിയാക്കിയില്ലെന്ന് ഒരംഗം ശ്രദ്ധയിൽപെടുത്തിയപ്പോൾ ബാക്കി ഒരുപാട് പരിഗണനകൾ ഉണ്ടായിരുന്നെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.