തിരുവനന്തപുരം: ലോക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തില്‍ ജോലിക്ക് ഹാജരാകാന്‍ കഴ ിയാത്ത സംഘടിത-അസംഘടിത മേഖലകളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം തട ഞ്ഞുവെക്കാനോ കുറവുവരുത്താനോ പാടില്ലെന്ന് തൊഴിൽവകുപ്പ് കര്‍ശനനിര്‍ദേശം നല്കി.
കടകൾ, വാണിജ്യസ്ഥാപനങ്ങൾ, നിര്‍മാണമേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യസംസ്കരണം, കയര്‍ തുടങ്ങിയ സംഘടിത-അസംഘടിത മേഖലകളില്‍ ജോലിക്കെത്താന്‍ കഴിയാത്തവരുടെ വേതനം തടയുകയോ വെട്ടിക്കുറക്കുകയോ ചെയ്യരുതെന്നുകാട്ടി ലേബര്‍ കമീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ ദിവസവേതനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും വേതനവും കുറവുവരുത്താനോ തടഞ്ഞുവെക്കാനോ പാടില്ല.
സംസ്ഥാനത്തെ പൊതു-സ്വകാര്യ മേഖലയിലെ എല്ലാ തൊഴില്‍സ്ഥാപനങ്ങളും ഫാക്ടറികളും നിർദേശം കർശനമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി. അധികാരപരിധിയിലുള്ള സ്ഥാപനങ്ങളില്‍ നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ല ലേബര്‍ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.