കോവിഡ് കാലത്ത് പരാതി പറയാൻ പോലും സമയമില്ലാതെ കർമനിരതരായി ആശാ വർക്കർമാർ. മ ാർച്ചിലെ വേതനം ഇതുവരെ ലഭിച്ചിട്ടില്ല. ആകെ ലഭിച്ചിരുന്നത് 4500 രൂപയാണ്. അതുതന്നെ പലപ ്പോഴും പലർക്കും ലഭിക്കാറില്ല. എന്നിട്ടും പരാതിയുമായി ആരെയും വിളിച്ചിട്ടില്ല. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം സീനിയർ കൺസൽട്ടൻറ് കെ.എം. സീന ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രതിദിനം പലകുറി എത്തുന്ന ഫോൺവിളികൾ ഇപ്പോഴിെല്ലന്ന് അവർ പറയുന്നു.
കോവിഡ് നിർമാർജനം ചെയ്ത ശേഷം മാത്രമേ ഇനി വിശ്രമമുള്ളൂ എന്നാണ് കേരളത്തിലെ 26,475 ആശാ വർക്കർമാരുടെയും ദൃഢനിശ്ചയം. ഉന്നം പിഴക്കാത്ത ദൗത്യനിർവഹണത്തിനുള്ള സർക്കാറിെൻറ അംഗീകാരമായി ഓണറേറിയം 500 രൂപ വർധിപ്പിച്ച് 5000 ആക്കിയിട്ടുണ്ട്. ഒരു പഞ്ചായത്തിലെ ഒരു വാർഡ് കേന്ദ്രീകരിച്ച് 1000 പേർക്കാണ് ഒരു ആശാ വർക്കറുടെ സേവനം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തുന്നവരെക്കുറിച്ചുള്ള വിവര ശേഖരണം, അവരെ നിരീക്ഷിക്കൽ, ഐസൊലേഷനിൽ കഴിയുന്നവരുടെ ക്ഷേമാന്വേഷണം തുടങ്ങിയവയാണ് കോവിഡ് കാലത്തെ ഇവരുടെ പ്രവർത്തനങ്ങൾ.
നിരീക്ഷണത്തിലുള്ളവർ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വയോധികരുെടയും രോഗികളുടെയും ഭിന്നശേഷിക്കാരുെടയും മരുന്നും ഇതര കാര്യങ്ങളും ചെയ്തുകൊടുക്കുകയും ഇവരുടെ ബാധ്യതയാണ്.
ഓണറേറിയത്തിന് പുറമെ കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പ്, പ്രസവം എന്നിവക്ക് ഇൻെസൻറിവും ലഭിക്കും. ഇതിന് പുറമെ കേന്ദ്രസർക്കാർ നൽകുന്ന 2000 രൂപയുടെ സ്ഥിരം ഇൻസെൻറിവും ഇവർക്കുണ്ട്. ഇത്തവണത്തെ ഇൻസെൻറിവും ഓണറേറിയവും നിബന്ധനകൾ നോക്കാതെ അനുവദിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.