ആലുവ: ആലുവ മാർക്കറ്റിലെ കോവിഡ് ചങ്ങല മുറിയാതെ വ്യാപിക്കുന്നു. ഇവിടെ നിന്ന് പോസിറ്റിവായ രോഗികളുടെ എണ്ണം നിത്യേന വർധിക്കുകയാണ്. ആലുവ നഗരസഭ ശുചീകരണ തൊഴിലാളികളില്‍ രണ്ടുപേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ മാർക്കറ്റിലെ ഓട്ടോ ഡ്രൈവറുടെ സമ്പർക്കത്തിൽനിന്ന് രണ്ടുപേർക്ക് കൂടി രോഗം കണ്ടെത്തി.
23 വയസ്സുള്ള ശുചീകരണ തൊഴിലാളിയായ ആലുവ സ്വദേശി, 43 വയസ്സുള്ള ആലുവ സ്വദേശിനിക്കുമാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആലുവയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ശുചീകരണ തൊഴിലാളികളുടെ എണ്ണം അഞ്ചായി. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള ശുചീകരണത്തില്‍ ഏര്പ്പെട്ടവരിലൂടെയായിരിക്കാം ആദ്യം കോവിഡ് ബാധ രോഗികളില്‍ എത്തിയതെന്ന് കരുതുന്നു.
ഹോട്സ്പോട്ടായ ആലുവ മാര്‍ക്കറ്റുവഴി കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഞായറാഴ്ചയും കുറവില്ല. രണ്ട് ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെ എട്ടുപേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവറായ ജൂലൈ നാലാം തീയതി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്.
44 വയസ്സുള്ള ഉളിയന്നൂർ സ്വദേശിക്കും 39 വയസ്സുള്ള കുഞ്ഞുണ്ണിക്കര സ്വദേശിക്കുമാണ് കോവിഡ് ബാധിച്ചത്.ആലുവ മാര്‍ക്കറ്റിലെ ഡ്രൈവറായ 43 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ആലുവ മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവറായ 40 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശി എന്നിവര്‍ക്കും രോഗം ബാധിച്ചു. ഇത് കൂടാതെ 10 വയസ്സുള്ള എടത്തല സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു.
കുട്ടിയുടെ അമ്മക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. 53 വയസ്സുള്ള ആലുവ സ്വദേശിക്ക് പുതുതായി രോഗം കണ്ടെത്തിയിട്ടുണ്ട്. ഉളിയന്നൂർ-കുഞ്ഞുണ്ണിക്കര ദ്വീപിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ഗ്രാമവാസികളും ഭീതിയിലാണ്. ഈ രോഗികൾക്കെല്ലാം രോഗം ബാധിച്ചതും മാർക്കറ്റിൽനിന്നാണെന്നത് ആശങ്ക ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.