കോവിഡ്: ആദ്യഘട്ടത്തിൽ കേരളത്തിലെത്തുന്നത് 4.33 ലക്ഷം ഡോസ് വാക്‌സിൻ

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനായി കേരളത്തിലേക്ക് ആദ്യമെത്തുക 4,33,500 ഡോസ് വാക്‌സിൻ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിൻ ബുധനാഴ്ച ഇവ കേരളത്തിലേക്കെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനില്‍നിന്ന് 1100 ഡോസ് വാക്‌സിൻ മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുക. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

ആരോഗ്യപ്രവർത്തകരിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ആേരാഗ്യവകുപ്പിെൻറ പ്രാഥമിക വിലയിരുത്തൽ. 

Tags:    
News Summary - Covid: In the first phase, 4.33 lakh doses of vaccine will reach Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.