കണ്ണൂർ: കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ധർമടം സ്വദേശിനി ആസ്യയുെട കുടുംബത്തിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ചെറുമക്കളായ നാലു കുട്ടികൾക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഭർത്താവിനും മക്കൾക്കും അടക്കം എട്ടുപേർക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് ജില്ലയിൽ ഒരു കുടുംബത്തിലെ ഇത്രയും പേർക്ക് കോവിഡ് ബാധിക്കുന്നത്. ഈ കുടുംബത്തിൽ കോവിഡ് എത്തിയത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റിയപ്പോഴാണ് ഇവർക്ക് കോവിഡ് റിേപ്പാർട്ട് ചെയ്തത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച രാത്രിയായിരുന്നു ആസ്യയുടെ മരണം. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവാണ്. ഇതോടെ ആശുപത്രിയിൽനിന്നാകില്ല കോവിഡ് ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ആസ്യക്ക് കോവിഡ് റിപ്പോർട്ട് ചെയ്തശേഷം തലശ്ശേരി മാർക്കറ്റിലെ മത്സ്യ വ്യാപാരികളായ ഭർത്താവിനും മക്കൾക്കും രോഗം ബാധിച്ചിരുന്നു. ഇവരിൽ നിന്നാവാം കോവിഡ് പകർന്നതെന്ന സംശയമുണ്ട്.
ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവരിൽനിന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. കോവിഡ് ഉറവിടം കണ്ടെത്താനായി പിണറായി പി.എച്ച്.സിയിലെ ഡോ. വീണയുടെ നേതൃത്വത്തിലുള്ള സംഘത്തിെൻറ അന്വേഷണം പുരോഗമിക്കുന്നുണ്ട്. വലിയ കുടുംബമായതിനാൽ കൂടുതൽ പേരിലേക്ക് രോഗമെത്തുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
തുടർച്ചയായ പരിശോധനകളിൽ കോവിഡ് പോസിറ്റിവായിത്തന്നെ തുടർന്ന ചെറുവാഞ്ചേരി സ്വദേശിയായ 82കാരെൻറ കുടുംബത്തിലെ 10പേർക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. ഇദ്ദേഹം രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ഈ കുടുംബം പൂർണമായും കോവിഡ് മുക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.