തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികളെന്ന് സർക്കാർ. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ -എട്ടു കുട്ടികൾ.
തൃശൂരിൽ ഏഴും തിരുവനന്തപുരത്ത് ആറും കുട്ടികൾ അനാഥരായി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ കോവിഡ് മൂലം അനാഥരായ കുട്ടികളില്ല. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ 980 കുട്ടികളുണ്ട്. ജില്ല ശിശുസംരക്ഷണ ഓഫിസർമാർ വഴി പരിശോധന നടത്തി ഉറപ്പുവരുത്തിയാണ് പട്ടിക തയാറാക്കിയത്.
കേന്ദ്ര സർക്കാറിെൻറ ബാൽ സുരക്ഷ പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തതിനുപുറമെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വിവരങ്ങൾ കൈമാറി. സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാലസ്വരാജ് പോർട്ടല്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഇതിെൻറ ഉപയോഗം വിപുലീകരിച്ചതായി കമീഷൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.