തിരുവനന്തപുരം: സാേങ്കതിക പരിജ്ഞാനവും സംവിധാനങ്ങളും കോവിഡ് പ്രതിരോധ പ്രവ ർത്തനങ്ങൾക്ക് നീക്കിവെക്കാൻ എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാല മുഴുവൻ എൻജിനീയറിങ് കോളജുകൾക്കും നിർദേശം നൽകി.
കോളജ് ഹോസ്റ്റലുകൾ അടിയന്തരഘ ട്ടത്തിൽ കൊറോണ കെയർ സെൻററാക്കി മാറ്റാൻ ഭൗതിക സാഹചര്യം ഒരുക്കിവെക്കാനും ഹോസ്റ് റലിലെ അടുക്കള സാമൂഹിക അടുക്കളയാക്കി പൂർവ വിദ്യാർഥികളുടെ സഹായത്തോടെ ഫുഡ് ബാങ് ക് ആരംഭിക്കാനും നിർദേശിച്ചു.
പ്രോ വൈസ്ചാൻസലർ ഡോ.എസ്. അയൂബിെൻറ നേതൃത്വത്തി ൽ രൂപവത്കരിച്ച കൊറോണ സെൽ 140 കോളജുകളിലെ സെല്ലുകളുമായും എൻ.എസ്.എസ് യൂനിറ്റുകളുമായും ചേർന്ന് ജില്ല, മേഖല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾക്ക് മുൻകരുതൽ സംവിധാനം ഒരുക്കാൻ മുഴുവൻ കോളജ് പ്രിൻസിപ്പൽമാർക്കും സർവകലാശാല നിർദേശം നൽകി.
അടിയന്തര ചികിത്സക്ക് ആവശ്യമായ മുൻകരുതൽ സംവിധാനങ്ങൾ കാമ്പസുകളിലും ഹോസ്റ്റലുകളിലും സജ്ജീകരിക്കും. രോഗബാധിതരുടെ നിരീക്ഷണം, മരുന്നുകളുടെയും ഭക്ഷ്യസാധനങ്ങളുടെയും വിതരണം, കൗൺസലിങ്, ആരോഗ്യപ്രവർത്തകരുടെ വിന്യാസം, ടെസ്റ്റുകളുടെ സ്ക്രീനിങ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ജിയോഫെൻസിങ് ആപ്പുകൾ വഴി മികച്ച സേവനം ഉറപ്പുവരുത്താൻ സഹായിക്കും. സർക്കാർ/ ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഏതുതരത്തിലുള്ള സന്നദ്ധ പ്രവർത്തനവും നടത്താവൂവെന്നും വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ നിർദേശിച്ചു.
സർവകലാശാല നൽകിയ പ്രധാന നിർദേശങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.