തിരുവനന്തപുരം: കോവിഡ് കൂടുതൽ ബാധിച്ച കാസർകോട് ജില്ലക്കായി പ്രത്യേക കർമപദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പഞ്ചായത്ത്തല വിവരം എടുത്ത് വളരെ വേഗത്തിൽ പരിശോധനക്ക് അയക്കും. ചുമയും പനിയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും തയാറാക്കും. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് സെൻറർ പ്രവർത്തനം തുടങ്ങും.
കാസർകോട് കേന്ദ്രസർവകലാശാലയിൽ കോവിഡ് പരിശോധനക്കുള്ള അനുമതി ഐ.സി.എം.ആറിൽനിന്ന് ലഭിച്ചു. ഇതുവരെ മാസ്കുകളുടെ കാര്യത്തിൽ ദൗർലഭ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർകോട് ഇന്ന് രണ്ടുപേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ആശുപത്രിയിൽ163 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.