തിരുവനന്തപുരം: കോവിഡ് സാമ്പിൾ പരിശോധനക്കുള്ള പത്തോളം മെഷീനുകൾ സംസ്ഥാനത്തെ സ ർവകലാശാലകളിൽ ഉപയോഗിക്കാതെ കിടക്കുന്നു. സാമ്പിൾ പരിശോധനക്ക് വേണ്ട റിയൽ ടൈം പ ി.സി.ആർ ആണ് വിവിധ സർവകലാശാല ലാബുകളിലുള്ളത്. കുസാറ്റിൽ മാത്രം അഞ്ച് റിയൽ ടൈം പി.സ ി.ആർ ഉണ്ട്. കേരളയിൽ രണ്ടും കാലിക്കറ്റ്, വെറ്ററിനറി, അഗ്രികൾച്ചർ സർവകലാശാലകളിൽ ഒന്നു വീതവും റിയൽ ടൈം പി.സി.ആറുകളുണ്ട്. ഒരു മെഷീനിൽ രണ്ടര മണിക്കൂർകൊണ്ട് 96 സാമ്പിൾ പരിശോധിക്കാനാകും. 10 മണിക്കൂർ ഉപയോഗിച്ചാൽ ഒരു മെഷീനിൽ 400 സാമ്പിൾ പരിശോധിക്കാം. 10 മെഷീൻ ഉപയോഗിച്ചാൽ ദിവസം നാലായിരത്തോളം അധിക സാമ്പിൾ പരിശോധിക്കാൻ കഴിയുമെന്നു സർവകലാശാലകളിലെ ഗവേഷകർ പറയുന്നു.
ജീവശാസ്ത്ര വിഷയങ്ങളിലെ അധ്യാപകരിലും ഗവേഷകരിലും നല്ലൊരു വിഭാഗവും റിയൽ ടൈം പി.സി.ആറിൽ പരിശോധന അറിയുന്നവരാണ്. ഇൗ മെഷീനുകൾ ശേഖരിച്ച് ഒന്നിച്ച് ഒരിടത്തൊരു ലാബാക്കുകയോ സർവകലാശാല ലാബുകൾ കോവിഡ് ലാബുകളായി ക്രമീകരിക്കുകേയാ ചെയ്താൽ പരിശോധനകൾ വർധിപ്പിക്കാനാകും.
കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഇൗ പരിശോധന ആരംഭിച്ചിട്ടുണ്ട്. സർവകലാശാലകളിലെ റിയൽ ടൈം പി.സി.ആർ കോവിഡ് പരിശോധനക്ക് ഉപയോഗിക്കാമെന്ന് കാണിച്ച് ലണ്ടൻ ഇംപീരിയൽ കോളജിൽ ദീർഘകാലം ഗവേഷകനായിരുന്ന കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇതിന് സൗജന്യ സേവനത്തിന് ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.