കോഴിേക്കാട്: െകാറോണ ബാധിതമേഖലയിൽ നിന്ന് വന്ന യുവാവ് ആരോഗ്യവകുപ്പിെൻറ നിർദേശം ലംഘിച്ച് പുറത്തുപ ോയതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. വിദേശത്തു നിന്ന് വന്ന യുവാവാണ് സർക്കാറിെൻറ നിർദേശത്തെ വെല്ലുവിളിച്ച് പുറത്തിറങ്ങിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വീണ്ടും പരിശോധനക്ക് വിധേയനാക്കാൻ കലക്ടർ നിർദേശം നൽകി.
കോഴിേക്കാട് നഗരത്തിലാണ് സംഭവം. ഇത്തരം സംഭവങ്ങളെ കർശനമായി നേരിടുമെന്ന്് കലക്ടർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജാഗ്രതാനിർദേശങ്ങളെ നിസാരമായി കാണരുത്. താൻ യുവാവാണ് ജോലിക്ക് പോകണ്ടെ എന്നെല്ലാം പറഞ്ഞാണ് യുവാവ് വീട്ടിൽ കഴിയാതെ പുറത്തിറങ്ങിയത്.
ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. എന്നാൽപോലും കൊറോണബാധിത മേഖലയിൽ നിന്ന് വന്നയാൾ എന്ന നിലയിൽ ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണ്.
ഒാഡിറ്റോറിയങ്ങൾക്ക് വിലക്കേർപ്പെടുത്തും
കോഴിേക്കാട്: ജില്ലയിൽ ഒാഡിറ്റോറിയങ്ങൾ പൊതു പരിപാടികൾക്കും വിവാഹങ്ങൾക്കും അനുവദിക്കുന്നതിന് നിരോധനം ഏർപെടുത്തുമെന്നും ഇതു സംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഉത്സവാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപെടുത്തുമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.