‘ലോക് ഡൗൺ’ എന്നത് ഡോ.എം.െഎ. സഹദുല്ലയുടെ ആദ്യ ജീവിതാനുഭവമാണ്. സമയം തികയാതെ, തിരക ്കുപിടിച്ച് ഒാടി നടന്നവർക്ക് ഒന്നും ചെയ്യാനാവാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരി ക. അത് പലർക്കും ചിന്തിക്കാൻ തന്നെ പറ്റുന്നതായിരുന്നില്ലെന്ന് അദ്ദേഹത്തിനുറപ്പുണ ്ട്. എന്നാൽ മറ്റൊരു മാർഗവുമില്ല, ഇരുന്നേപറ്റൂ. ഏതൊരു സർക്കാറിനും ഇത്തരമൊരു തീരു മാനമേ എടുക്കാനാവൂ. അതുകൊണ്ടുതന്നെ ഏറ്റവും ശരിയായ തീരുമാനവുമായിരുന്നു അത്. മൂന ്നോനാലോ അല്ല, നീണ്ട 21 ദിവസമാണ് മുന്നിൽ കിടക്കുന്നത്.
ഇത്തരമൊരു ഇരിപ്പിെൻറ സ്വാഭാവികമായ ഉപോൽപന്നമാണ് മാനസിക സമ്മർദവും മറ്റ് ബുദ്ധിമുട്ടുകളും. അത് തരണംചെയ്തേ പറ്റൂ. മെഡിക്കൽ പ്രഫഷനിൽ ഉള്ളവർക്ക് അധിക ജോലിയുടെ കാലവുമാണ്. അതിനൊപ്പം നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളും ഉണ്ട്.
ലോക്ക് ഡൗൺ അത്ര എളുപ്പമല്ലെന്നതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ് രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ മുതലുള്ള ചലനങ്ങൾ. ആദ്യദിവസത്തെ അനുസരണയൊക്കെ പിന്നീട് കുറയുകയാണ്. അതിനാൽതന്നെ ലോക്ഡൗൺ നീട്ടുക എന്നത് അത്ര എളുപ്പമാവില്ല. ഇതിനിടക്കാണ് അന്തർ സംസ്ഥാന തൊഴിലാളികൾ ഉയർത്തിയ പ്രശ്നങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമായി അത്.
കൊറിയ, ജപ്പാൻ, ഹോങ്കോങ് തുടങ്ങിയിടങ്ങളിൽ ലോക്ഡൗൺ ഇല്ലാതെ തന്നെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാനായി. ജനങ്ങൾ സർക്കാറുമായി സഹകരിച്ച് ആരോഗ്യ അച്ചടക്കം പാലിച്ചതുകൊണ്ടാണ് അത് സാധ്യമായത്. സമൂഹിക അകലം പാലിച്ച്, മാസ്ക് ധരിച്ച് ൈകകൾ വൃത്തിയായി സൂക്ഷിച്ച് സമ്പർക്ക വിലക്ക് പാലിച്ചു.. ഇങ്ങനെ എല്ലാ മുൻകരുതൽ നിർദേശങ്ങളും അവർ അനുസരിച്ചു. ഇൗയൊരു മാനസികാവസ്ഥയിലേക്ക് നമ്മൾ എത്തിയാൽ എളുപ്പമാവും. അതുപോലെ എല്ലാവരെയും ആശുപത്രിയിൽതന്നെ പ്രവേശിപ്പിക്കണമെന്നൊന്നുമില്ല. ഭാഗ്യവശാൽ നമ്മുടെ ആശുപത്രികൾ, അത് സർക്കാറിേൻറതായാലും സ്വകാര്യ മേഖലയിലേതായാലും മെച്ചപ്പെട്ട നിലവാരമുള്ളവയാണ്. അവിടങ്ങളിൽ വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ ഏർെപ്പടുത്തണം. ഇത്തരം വിഷയങ്ങളിലൊക്കെ, സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്.
ലോക് ഡൗൺ കഴിഞ്ഞ് പഴയതുപോലെ ആകാമെന്ന് ഒരിക്കലും കരുതരുത്. ആരോഗ്യഅച്ചടക്കം പാലിച്ചാലേ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റൂ. എല്ലാകര്യത്തിലും ഒരു സ്വയം നിയന്ത്രണത്തിനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കണം... ഇതിനിടെ, ഒരുവർഷത്തിനകം തന്നെ കോവിഡിന് വാക്സിൻ രൂപപ്പെടുമെന്ന് തന്നെയാണ് എെൻറ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.