കോവിഡും അതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണും എല്ലാവർക്കും ദുരിതകാലമാണ്. പക്ഷേ ആശങ്കയുടെ ഈ കാലത്തും നന ്മയുടെ പ്രകാശം പരത്തുന്ന ചില മനുഷ്യരുണ്ട്. അത്തരമൊരാളെ കുറിച്ചുള്ള കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന ്നത്. ഹജ്ജ് യാത്രക്കായി മാറ്റിവെച്ച പണം ലോക്ഡൗൺ കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാധനങ്ങൾ വാങ്ങ ാനായി ചെലവഴിച്ച ഗൂഡിനബലിയിലെ അബ്ദുൽ റഹ്മാനാണ് കാരുണ്യത്തിെൻറ പുതുമാതൃക സൃഷ്ടിക്കുന്നത്.
ഫ േസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
അഞ്ച് മിനിറ്റ് മുൻപ് വരെ ഇൗ മനുഷ്യൻ തീർത്തും അപരിചി തനായിരുന്നു. ഇപ്പോൾ ഇൗ ചിത്രം എനിക്ക് പ്രൊഫൈൽ ചിത്രമാക്കാൻ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാൽ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം.
അടുത്തുള്ള ചാക്ക് നിറയെ അദ്ദേഹത്തിെൻറ സമ്പാദ്യങ്ങളാണ്.
ഇൗ മനുഷ്യൻ ഇക്കാലമത്രയൂം ജീവിച്ചത് ഒരു സ്വപ്നവുമായിട്ടാണ്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകൾ നടന്നും
പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും ഹജ്ജ് യാത്രക്കുള്ള വഴിച്ചിലവ്. എന്നാൽ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കൾക്ക് ആഹാര സാധനങ്ങൾ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യൻ. തനിക്ക് ചുറ്റും മനുഷ്യർ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തിൽ തെൻറ കടങ്ങൾ തീർന്നിട്ടില്ല എന്ന് അദ്ദേഹം കരുതിക്കാണണം.
പടച്ചവൻ വിധിയേകിയാൽ അദ്ദേഹത്തിെൻറ ജീവിതസ്വപ്നം സാധിക്കുമാറാകെട്ട
ഇനി മക്കത്ത് പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്ദുൽ റഹ്മാൻ എനിക്കിനിമേൽ ഹാജിക്കയാണ്. താങ്കൾക്കു മേൽ ദൈവത്തിെൻറ കാരുണ്യവും സമാധാനവും ഉണ്ടാവെട്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.