നെടുമ്പാശ്ശേരി: ഫെബ്രുവരി 29ന് ഖത്തർ എയർവേസിെൻറ വെനീസ്-ദോഹ വിമാനത്തിൽ എത്തിയ മു ഴുവൻ പേരുടെയും ലിസ്റ്റ് വിമാനത്താവളത്തിൽനിന്ന് ആരോഗ്യവകുപ്പ് അധികൃതർ ശേഖ രിച്ചു. ഈ വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ പേരോടും ഇടപഴകിയവരോടും തൊട്ടടുത്തുള്ള ആശുപത്രിയിൽ ഹാജരായി പരിശോധനക്ക് വിധേയമാകാൻ നിർദേശം നൽകും.
വിമാനത്തിൽ എത്തിയ എല്ലാവരും ചികിത്സ തേടുന്നുവെന്ന് ഉറപ്പുവരുത്താൻ അതതിടങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഇവർ എവിടെയൊക്കെ യാത്രചെയ്തു, ആരൊക്കെയായി സമ്പർക്കം പുലർത്തി തുടങ്ങിയ വിവരങ്ങളും ആരായും. പ്രത്യേക മെഡിക്കൽ സംഘത്തെതന്നെ നിയോഗിക്കാനാണ് തീരുമാനം.
ഇറ്റലി, ഇറാൻ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്ന എല്ലാവരെയും വിശദമായി പരിശോധിക്കണമെന്ന് നെടുമ്പാശ്ശേരിയിലെ മെഡിക്കൽ സംഘത്തോട് നിർദേശിച്ചിട്ടുണ്ട്.
പല യാത്രക്കാരും മെഡിക്കൽ സംഘത്തിെൻറ ചോദ്യങ്ങളോട് മോശമായ രീതിയിൽ പ്രതികരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും ചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിമാനങ്ങൾക്ക് പ്രത്യേക പാർക്കിങ് ബേ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾക്ക് പ്രത്യേക പാർക്കിങ് ബേകളും എയ്റോ ബ്രിഡ്ജുകളും അനുവദിക്കും. ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി ആരോഗ്യപരിശോധന, ഇമിഗ്രേഷൻ പരിശോധന, ഹാൻഡ് ബാഗേജ് പരിശോധന, ചെക്കിൻ ബാഗുകളുടെ എക്സ്റേ എന്നിവക്ക് പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചു. ബാഗുകൾക്കായി പ്രത്യേക കൺവേയർ ബെൽറ്റും അനുവദിച്ചു.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ മറ്റു രാജ്യാന്തര യാത്രക്കാരുമായി ഇടകലരാതിരിക്കാനും നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.