കൊച്ചി: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ തിരക്കൊഴിഞ്ഞു. ആശുപത്രി സന്ദർശകരുടെ എണ്ണവും കുറഞ്ഞു. കോവിഡ് -19െൻറ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഒ.പി വൈകീട്ട് ആറുവരെ നീട്ടിയിട്ടുണ്ട്. എങ്കിലും രോഗികൾ എത്താത്തതിനാൽ സമയം ദീർഘിപ്പിച്ചതിെൻറ ഗുണം ആർക്കും കിട്ടുന്നില്ല.
സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഇതുതന്നെ. പനി ബാധിച്ച് എത്തുന്നവരെ സ്വകാര്യ ആശുപത്രികളിൽ പരിശോധിക്കുന്നില്ലെന്ന പരാതികളുമുണ്ട്. ഇത്തരക്കാരെ സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ്. സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും പല യൂനിറ്റും കൊറോണ െഎ.സി.യു ആക്കി മാറ്റുന്നതിനായി രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തതും തിരക്ക് കുറയാൻ കാരണമായിട്ടുണ്ട്.
വാഹനങ്ങൾ പുറത്തിറങ്ങാത്തതിനാൽ അപകടങ്ങളിൽപെട്ട് എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇത് അത്യാഹിത വിഭാഗങ്ങളിലെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.