കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞു; ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

മഞ്ചേശ്വരം: മംഗളൂരുവിലേക്ക് പോയ ആംബുലന്‍സ് കേരള-കർണാടക അതിർത്തിയിൽ തടഞ്ഞത ിനെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കര്‍ണാടക ബി.സി റോഡ് സ്വദേശിനി പാത്തുഞ ്ഞി എന്ന ഫാത്തിമയാണ് (90) മരിച്ചത്.
കർണാടക ബി.സി റോഡിലെ വീട്ടിൽനിന്ന് രണ്ടാഴ്ച മുമ്പാണ് പാത്തുഞ്ഞി മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകീട്ട് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞു.

90 വയസ്സുള്ള രോഗിയാണ് ആംബുലന്‍സിെലന്ന് പറഞ്ഞിട്ടും കടത്തിവിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസവും കടത്തിവിടാതിരുന്നതിനെ തുടർന്ന് ചികിത്സ കിട്ടാതെ ഒരാൾ മരിച്ചിരന്നു. മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്. കുഞ്ചത്തൂരില്‍ താമസിക്കുന്ന, ബിഹാര്‍ പട്ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ചിരുന്നു.

Tags:    
News Summary - covid 19 karnataka update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.