തൊടുപുഴ: ജോസ് കെ. മാണി എം.പിെയ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്ത നടപടി തെ ാടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ ് സ്റ്റീഫൻ ചേരിയിൽ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹരജിയിലാണ് സ്റ്റേ.
ജോ സ് കെ. മാണി ചെയർമാൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതും പദവി ഉപയോഗിക്കുന്നതും ഓഫിസ് കൈകാര്യം ചെയ്യുന്നതും വിലക്കിയതിന് പുറമെ ചെയർമാെനന്ന നിലയിൽ തെരഞ്ഞെടുപ്പ് കമീഷെനയോ മറ്റേതെങ്കിലും അധികാരസ്ഥാപനങ്ങളെയോ സമീപിക്കുന്നതിനും തടഞ്ഞിട്ടുണ്ട്. ഔദ്യോഗിക കത്തിടപാടുകളും പാടില്ല.
ഞായറാഴ്ച കോട്ടയത്തു നടന്ന യോഗത്തിൽ ജോസ് കെ. മാണിയെ െചയർമാനായി തെരഞ്ഞെടുത്തതിനെതിരെ, യോഗത്തിലേക്ക് അറിയിപ്പ് ലഭിച്ചില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയും അധികാരപ്പെട്ടയാൾ മുഖേനയല്ലാതെയും വിളിച്ച യോഗം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുൻസിഫ് കോടതിെയ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇടക്കാല നിരോധന ഉത്തരവ് ആവശ്യം അംഗീകരിച്ച കോടതി, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് വിശദവാദം കേൾക്കാൻ കേസ് ജൂലൈ 17 നു മാറ്റി. ചെയർമാൻ എന്ന നിലയിൽ ജോസ് കെ. മാണി ഒരു ഉത്തരവാദിത്തവും നിർവഹിക്കരുതെന്നും പാർട്ടി അംഗങ്ങൾക്കെതിരെയോ ഭാരവാഹികൾക്കെതിരെയോ അച്ചടക്കനടപടിയെടുക്കരുതെന്നും ഉൾപ്പെടെ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. ഇത് അംഗീകരിച്ചാണ് മുൻസിഫ് മേരി ബിന്ദു ഫെർണാണ്ടസ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.