ഭര്‍തൃമതിയെ യുവാവിനൊപ്പം കാണാതായിട്ട് ഒരുവര്‍ഷം; നാലാഴ്ചക്കകം കെണ്ടത്തണമെന്ന് ഹൈകോടതി 

വടകര: ഭര്‍തൃമതിയായ യുവതിയെയും വിവാഹിതനായ യുവാവിനെയും കാണാതായ സംഭവത്തിൽ യുവതിയെ നാലാഴ്ചക്കകം കെണ്ടത്തണമെന്ന് ഹൈകോടതി. നാളിതുവരെ ഇരുവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുത്തു.2019 മേയ് 14നാണ് വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ബാലകൃഷ്ണെൻറ മകള്‍ ഷൈബയെ (37) കാണാതാകുന്നത്. 

ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിെലത്തി മകളെ പിതാവിനെ ഏൽപിച്ചശേഷം വടകര അക്ഷയകേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട്, ഒരു വിവരവുമില്ല. തുടര്‍ന്നാണ്, പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കുന്നത്.

ഈ പരാതിയില്‍ സഹോദരിക്ക് വിവാഹത്തിനുമുമ്പ് സന്ദീപ് എന്നയാളുമായി പ്രണയമുണ്ടായിരുന്നതായി സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തുള്ള സന്ദീപി‍െൻറ കൂടെയാണോ ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷൈബയെ കാണാതായ ദിവസം ഖത്തറില്‍ ജോലിചെയ്യുന്ന  മണിയൂര്‍ കുറുന്തോടി പുതിയോട്ടുമീത്തല്‍ സന്ദീപ് (45) കോഴിക്കോട് വിമാനത്താവളത്തിലെത്തിയതായി കണ്ടെത്തി. പിന്നീട്, ഇയാളെക്കുറിച്ചുള്ള വിവരമൊന്നുമില്ല.  

നിലവില്‍, ഷൈബയുടെ പിതാവ് ടി.ടി. ബാലകൃഷ്ണന്‍ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച കോടതി ജൂണ്‍ 17നു പുറപ്പെടുവിച്ച ഉത്തരവില്‍ നാലാഴ്ചക്കകം യുവതിയെ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസി‍െൻറ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസാണിപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

നേരേത്ത പൊലീസ് തഞ്ചാവൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. വിദേശത്ത് പോവുന്നതിനുമുമ്പ് നാട്ടില്‍ ലോറി ഡ്രൈവറായിരുന്ന സന്ദീപ്, ഇതര സംസ്ഥാനങ്ങളിലേക്കു പോവാറുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവയൊക്കെ അന്വേഷിക്കുകയാണ് പുതിയ സംഘം.

Tags:    
News Summary - court order to find out missing housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.