തലശ്ശേരി: സി.പി.എം മുൻ പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമ ായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങ ൾ പൊലീസ് കണ്ടെടുത്തു. മുഖ്യപ്രതികളിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് കത്തിയും ഇ രുമ്പുദണ്ഡും പൊലീസ് കണ്ടെടുത്തത്.
കൊളശ്ശേരി കോമത്ത്പാറ റോഡിലെ നമിത ഹൗസിങ് കോള നി റോഡരികിലെ കുറ്റിക്കാട്ടിൽനിന്നാണ് അരമീറ്റർ നീളമുള്ള കത്തി ലഭിച്ചത്. പ്രതി കാവുംഭാഗത്തെ എം. വിപിെൻറ ഉടമസ്ഥതയിലുള്ള കൊളശ്ശേരി ടൗണിലെ കോഴിക്കടക്ക് പിന്നിലെ ഷീറ്റിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇരുമ്പുദണ്ഡ്.
തലശ്ശേരി സി.ഐ വി.കെ. വിശ്വംഭരൻ നായർ, ഫോറൻസിക് വിദഗ്ധ ഡോ. ഹെൽന, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നേകാലോടെ ഇവ കണ്ടെടുത്തത്. മുഖ്യപ്രതികളായ കതിരൂർ വേറ്റുമ്മൽ ആണിക്കാംെപായിലിലെ കൊയിറ്റി ഹൗസിൽ സി. ശ്രീജിൽ (26), തലശ്ശേരിക്കടുത്ത കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (26) എന്നിവരെ ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിൽ ലഭിച്ച വിവരമനുസരിച്ചാണ് പരിശോധന നടത്തിയത്. റോഷൻ ബാബു കാണിച്ചുകൊടുത്ത സ്ഥലങ്ങളിൽനിന്നാണ് ഒളിപ്പിച്ചുവെച്ച ആയുധങ്ങൾ കണ്ടെടുത്തത്.
നസീറിനായി ‘വലയെറിഞ്ഞ്’ കോൺഗ്രസ്
കണ്ണൂർ: തലശ്ശേരിയിൽ വധശ്രമത്തിനിരയായ സി.പി.എം വിമതൻ സി.ഒ.ടി. നസീറിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിൽ ആലോചന സജീവം. വിഷയം നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചതും നസീറിന് പിന്തുണയുമായി കെ. സുധാകരൻ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം രംഗത്തുവന്നതും ഇൗയൊരു ലക്ഷ്യത്തോടെയാണ്.
നസീറിന് നീതി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് സതീശൻ പാേച്ചനി വ്യാഴാഴ്ച തലശ്ശേരിയിൽ ഉപവാസം നടത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. നസീർ താൽപര്യം പ്രകടിപ്പിച്ചാൽ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി ബുധനാഴ്ച കാസർകോട്ട് പറയുകയും ചെയ്തു. കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നസീർ നൽകുന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.