എൽ.പി.ജി-ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ഏഴിന്

തിരുവനന്തപുരം: പാചക വാതക-ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തി വരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും. ധര്‍ണക്ക് മുന്‍പായി രാവിലെ 10.30ന് മ്യൂസിയം ജംങ്ഷനില്‍ നിന്നും രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കും.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന രാജ്ഭവന്‍ ധര്‍ണ കെ.പി.സി.സി പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍, കെ.പി.സി.സി ഭാരവാഹികള്‍, സമുന്നത കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാറിന്‍റെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എ.ഐ.സി.സിയുടെ രണ്ടാംഘട്ട സമര പരിപാടികളുടെ ഭാഗമായാണ് കേരളത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. 'വിലക്കയറ്റ മുക്തഭാരതം' എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. മാര്‍ച്ച് 31വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാന വ്യാപകമായും ഏപ്രില്‍ 4ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തുടര്‍ച്ചയായി ഇന്ധന-പാചകവാതക വിലവര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ ജനവിരുദ്ധ നടപടിക്കെതിരെ കെ.പി.സി.സി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും മുന്നോട്ട് വരണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അഭ്യർഥിച്ചു.

Tags:    
News Summary - Congress Raj Bhavan march and dharna against LPG-fuel price hike at 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.