തിരുവനന്തപുരം: കോഴിേക്കാെട്ട യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരായ ആരോപ ണങ്ങളിൽ വിശദ അന്വേഷണം നടത്തിയാലേ റിപ്പോർട്ട് സമർപ്പിക്കാനാകൂവെന്ന് പൊലീസ്. അതിന് സമയം വേണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യത കുറവാണ്. ചാനൽ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് സമയം വേണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ദൃശ്യങ്ങളുടെ പൂർണരൂപം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയെന്നാണ് ചാനൽ പ്രതിനിധികൾ നൽകുന്ന വിവരം. രാഘവനെതിരായ പരാതിയിലും രാഘവൻ നൽകിയ പരാതിയിലും വ്യത്യസ്ത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ആരോപണം പ്രതിപക്ഷം പ്രചാരണായുധം ആക്കുന്നതിനെതിരെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.