തിരുവനന്തപുരം: പ്രളയം തകർത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് സഹായങ്ങൾ. ഇതിനകം 400 കോടി രൂപയാണ് മുഖ്യമന്ത്രിയുെട ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. പുറമെ പ്രാഥമികസഹായമായി കേന്ദ്രം 600 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തെ പഴയ നിലയിൽ വീണ്ടെടുക്കാൻ ഇതൊന്നും പര്യാപ്തമാകില്ല. എന്നാലും സകലതും നശിച്ച ജനത്തിന് കൈത്താങ്ങാകാൻ പരമാവധി വിഭവങ്ങൾ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമം.
നാശനഷ്ടം 20,000 കോടിയിലേക്ക് കുതിച്ചുയരുേമ്പാൾ കൂടുതൽ കൈയയച്ച സഹായമാണ് കേരളം എല്ലാ കോണിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്ത് കിട്ടിയാലും അതൊന്നും അധികമാകാത്ത സ്ഥിതിയിലാണ് കേരളം. പ്രളയത്തിൽപെട്ടവരുടെ പുനരധിവാസമെന്ന വലിയ ബാധ്യതയാണ് ഇനി സംസ്ഥാനം ഏറ്റെടുക്കേണ്ടത്.
വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഇതിനകംതന്നെ ധനസഹായം നൽകിയിട്ടുണ്ട്. മറ്റു സംസ്ഥാനസർക്കാറുകളും സഹായഹസ്തവുമായി രംഗത്തുവന്നു. ബംഗാൾസർക്കാർ 10 കോടി വാഗ്ദാനം ചെയ്തു. ആവശ്യമായ സേവനം നൽകാമെന്നും ഉറപ്പുനൽകി. തെലങ്കാന ആഭ്യന്തരമന്ത്രി ധനസഹായം ഞായറാഴ്ച കേരളത്തിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. ഇനിയും ഏത് സഹായത്തിനും സന്നദ്ധമാണെന്ന് തെലങ്കാനയും അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പിലേക്ക് സാധനങ്ങൾ എത്തിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് സർക്കാറുകളും വ്യക്തികളും സംഘടനകളും രംഗത്തുണ്ട്.
സംസ്ഥാന സർക്കാറുകൾ നൽകിയ സഹായം 150 കോടി കവിഞ്ഞു
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന് സഹായങ്ങൾ ഒഴുകുന്നു. വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ വ്യക്തികളും സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി 150 കോടിയിലേറെയാണ് ഇതര സംസ്ഥാന സർക്കാറുകൾ മാത്രം നൽകിയത്. പുറമെ ഡോക്ടർമാർ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, ബോട്ടുകൾ, അഗ്നിശമന-ദുരന്ത നിവാരണ വിദഗ്ധരടങ്ങുന്ന സംഘങ്ങൾ എന്നിവയും കെടുതികളെ നേരിടാനായി സംസ്ഥാനങ്ങൾ അയച്ചിട്ടുണ്ട്. കോൺഗ്രസിെൻറ എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് എ.െഎ.സി.സി വക്താവ് രൺദീപ്സിങ് സുർജേവാല അറിയിച്ചു. കേരളത്തിലേക്ക് അവശ്യവസ്തുക്കൾ അയക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. കേന്ദ്ര അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ഒരു കോടി നൽകി.
ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമർ അബ്ദുല്ല ഒരു മാസത്തെ ശമ്പളം നൽകും. മിക്ക സംസ്ഥാനങ്ങളും 10 കോടി രൂപവിതം നൽകിയപ്പോൾ തെലങ്കാന 25 കോടിയാണ് നൽകിയത്. 20 കോടി നൽകി മഹാരാഷ്ട്ര സർക്കാർ െതാട്ടുപിറകിലുണ്ട്. ഉത്തർപ്രദേശ് 15 കോടിയാണ് നൽകിയത്.
ബിഹാർ, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് 10 കോടി രൂപ വീതം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.