തിരുവനന്തപുരം: വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്ടോബർ നാലിന് ദുബൈയി ൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജ യൻ. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിന് ഇൻവെസ്റ്റ്മെൻറ് കമ്പനി രൂപവത്കരിച് ചിട്ടുണ്ട്. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരു ന്നു മുഖ്യമന്ത്രി.
വെള്ളപ്പൊക്കം ഉൾപ്പെടെ ദുരന്ത സാധ്യത സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ട റുകൾ നിർമിക്കും. ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവർക്ക് വീടുകൾ നിർമിക്കുന്നതുവരെ താമസിക്കുന്നതിന് സംവിധാനം ഒരുക്കും. പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പഠനം നടക്കുകയാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദേശങ്ങളും ഈ പഠനത്തിൽ പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. നദികൾ പുനരുജ്ജീവിപ്പിക്കുന്നതിന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും.
നവകേരള നിർമിതിയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാമുഖ്യം നൽകും. ജീവനോപാധി, ജനശാക്തീകരണം, കൃഷി എന്നിവക്കെല്ലാം പ്രാധാന്യമുണ്ടാവും. വീടുകൾ പുനർനിർമിക്കുന്നതിന് ആദിവാസി മേഖലയിൽ അനുവദിക്കുന്ന തുകയിൽ വർധന വേണ്ടിവരും. പ്രീഫാബ് നിർമാണ രീതി സംബന്ധിച്ച് ബോധവത്കരണം ആവശ്യമാണ്. വലിയ സർക്കാർ കെട്ടിടങ്ങൾ ഇത്തരത്തിൽ നിർമിച്ച് മാതൃക കാട്ടും. പ്രീഫാബ് നിർമാണം ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ നിർമാണ സാമഗ്രികൾ തയാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
വലിയ വീടുകൾ നിർമിക്കുന്നവരുടെ നികുതി വർധിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മലയോര മേഖലയിലെ സൂക്ഷ്മ നീർച്ചാലുകളുടെ പുനഃസ്ഥാപനത്തിന് പ്രാധാന്യം നൽകും. മലയോരമേഖലയിൽ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറേണ്ടിവരും. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സർക്കാർ ഗൗരവമായി കണ്ട് ആവശ്യമായ നടപടി സ്വീകരിക്കും.
ആപൽസമയത്ത് മാധ്യമങ്ങൾ പോസിറ്റിവായാണ് പ്രതികരിച്ചത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം സർക്കാറിെൻറ നല്ല പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുകയും വേണം. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.