തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കിയ കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ പണിമുടക്കില്‍ കര്‍ ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. റോഡ് തടസപ്പെടുത്തിയത് അതീവ ഗൗരവമായി കാണണമെന്നും കര്‍ശന നടപടി സ്വീകര ിക്കണമെന്നും ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി.
കെ.എസ്.ആര്‍.ടി.സി മിന്നൽ സമരത്തിനിടെ ഒരാൾ മരണപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. അനധികൃത സർവീസ് നടത്തിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ സ്വകാര്യബസ് തടഞ്ഞു. തുടർന്ന് ഡി.ടി.ഒ യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നൽ പണിമുടക്ക് നടത്തിയത്. ബസുകൾ റോഡിൽ നിർത്തിയിട്ട് നടത്തിയ പണിമുടക്കില്‍ നഗരം നിശ്ചലാവസ്ഥയിലായി. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുയും ആയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.