തൃശൂർ പുത്തൂരിലെ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ഫാമിലെത്തിച്ച പശു
ഒല്ലൂര്‍ (തൃശൂർ): മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞതോടെ അവിടെ വളർത്തിയിരുന്ന എഴ് അരുമപശുക്കള്ക്ക് പുതിയ ലാവണമായി. തൃശൂർ പുത്തൂരിലെ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (കെ.എൽ.ഡി.ബി) ഫാമിലേക്കാണ് ഇവയെ മാറ്റിയത്.
നാടന്‍ വിഭാഗത്തില്‍പ്പെട്ട വെച്ചൂര്‍ പശു മുതല്‍ ജഴ്സി, സങ്കര ഇനത്തില്‍പ്പെട്ടവയും ഇതില്‍പ്പെടും. ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവിൽ നിർമിച്ച തൊഴുത്തില്‍ കഴിഞ്ഞ പശുക്കളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.