തിരുവനന്തപുരം: ഗവർണറുമായുള്ള പോരിൽ നിലപാടിലുറച്ചുനിൽക്കാൻ സർക്കാറും എൽ.ഡ ി.എഫും. എന്നാൽ ഒാരോദിവസവും ഭരണഘടന ഉദ്ധരിച്ച് വിഷയത്തെ രാഷ്ട്രീയവത്കരിക്കു ന്ന ഗവർണർ ജനുവരി 26ന് സ്വീകരിക്കുന്ന നിലപാട് സർക്കാറിന് വെല്ലുവിളിയാകും.
ഭ രണഘടന പ്രകാരം അനുവദിക്കപ്പെട്ട അവകാശവും അധികാരവും വിനിേയാഗിച്ചാണ് നടപടികൾ സ്വീകരിച്ചതെന്ന നിലപാടിലുറച്ച് നിൽക്കുന്നതിനൊപ്പം ഗവർണറുടെ വാദങ്ങൾക്ക് മറുപടി പറഞ്ഞ് പോവുക എന്ന തന്ത്രമാണ് സർക്കാറും എൽ.ഡി.എഫും സ്വീകരിക്കുക. ഗവർണറോട് മൃദുസമീപനമെന്ന പ്രതിപക്ഷ ആക്ഷേപത്തെ അവഗണിക്കും. ഗവർണറുമായി നേരിട്ട് പോരിലേക്ക് കടക്കില്ല. ഇനി കോടതി തീരുമാനിക്കെട്ടയെന്ന നിയമോപദേശമാണ് സർക്കാറിന് ലഭിച്ചിരിക്കുന്നത്.
ജനുവരി 30ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സർക്കാറിെൻറ നയപ്രഖ്യാപന പ്രസംഗത്തിൽ അച്ചടിച്ച് നൽകിയതിൽനിന്ന് തനിക്ക് താൽപര്യമില്ലാത്തത് ഒഴിവാക്കുക മാത്രമാണ് ഗവർണർക്ക് ചെയ്യാനാവുക. സ്വന്തം നിലക്ക് രാഷ്ട്രീയം പറഞ്ഞാൽ ഗവർണർ പദവിയുടെ ഭരണഘടന മൂല്യംതന്നെ ചോദ്യം ചെയ്യപ്പെടും. അതിനാൽ ഗവർണർ അതിന് മുതിരില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ.
എന്നാൽ ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തിൽ ഗവർണർക്ക് തെൻറ നിലപാട് ഉറക്കെപ്പറയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അതിനെ എങ്ങനെ നേരിടുമെന്നത് സർക്കാറിെൻറയും എൽ.ഡി.എഫിെൻറയും തലവേദനയാണ്. ഇെതങ്ങനെ രാഷ്ട്രീയമായി മറികടക്കുമെന്നത് വെല്ലുവിളിയും. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ മുൻ ഗവർണർ പി. സദാശിവം ‘സർക്കാർ എന്തെങ്കിലും പ്രധാന നിയമങ്ങളുടെ കാര്യത്തിൽ മര്യാദയുടെ പേരിൽ മാത്രം ഗവർണറെ വിവരം ധരിപ്പിച്ചാൽ മതിയെന്നും ഭരണഘടനപരമായി ബാധ്യത ഇല്ലെ’ന്നും പറഞ്ഞത് സർക്കാറിന് ധാർമിക ബലമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.