വിവാഹ ചടങ്ങിനിടെ കൂട്ടയടി; കാറ്ററിങ് ജീവനക്കാരും പുറത്തുനിന്നെത്തിയവരുമാണ് സംഘർഷം ഉണ്ടാക്കിയതെന്ന് വരെൻറ വീട്ടുകാർ

കൊട്ടിയം: വിവാഹ ചടങ്ങിനിടെ നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് മർദനമേറ്റു. കൊട്ടിയം സിത്താര ജങ്ഷനടുത്ത കല്യാണ മണ്ഡപത്തിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു കൂട്ടയടി നടന്നത്.

കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശിനിയായ യുവതിയും ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്ഷൻ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹത്തിനിടെയാണ് ചേരിതിരിഞ്ഞ സംഘട്ടനമുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിെൻറ കൺമുന്നിലും അടി തുടർന്നു.

കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. നിരവധി പേർക്ക് മർദനത്തിൽ പരിക്കേറ്റു. കാറ്ററിങ് ജീവനക്കാരും പുറത്തുനിന്നെത്തിയവരുമാണ് സംഘർഷം ഉണ്ടാക്കിയതെന്ന് വരെൻറ വീട്ടുകാർ പറയുന്നു.

സംഘർഷം ഉണ്ടാക്കിയവർക്കെതിരെയും കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയവർക്കെതിരെയും കേസെടുക്കുമെന്ന് കൊട്ടിയം എസ്.ഐ പറഞ്ഞു.  

Tags:    
News Summary - clash happened in between marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.