ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവ്

പാലക്കാട്: മോട്ടോര്‍ സൈക്കിളില്‍ ബസ് ഇടിച്ച് കല്ലേക്കാട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ മരിച്ച കേസിലെ പ്രതിക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവും 30,500 രൂപ പിഴയും ശിക്ഷ വിധിച്ചു. ബസ് ഡ്രൈവര്‍ മാത്തൂര്‍ സ്വദേശി വാസു(43)വിനെയാണ് ജില്ല ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീജ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികം ശിക്ഷ അനുഭവിക്കണം. 2017 മെയ് അഞ്ചിന് രാവിലെ 9.30 ഓടെ കല്ലേക്കാട് എ.ആര്‍ ക്യാമ്പിന് മുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ വാസു ഓടിച്ചിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സന്ദീപ് മരിച്ചത്. ട്രാഫിക് പോലീസ് സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനാണ് കേസ് അന്വേഷിച്ചത്. ആകെ 20 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്.പ്രോസിക്യൂഷനുവേണ്ടി പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. ഷീബ ഹാജരായി.

Tags:    
News Summary - Civil policeman killed by hitting a bus : Accused sentenced to one year and three months imprisonment and Rs 30,500 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.