പെരുമ്പാവൂർ: ഇതര സംസ്ഥാന സ്വദേശിയായ ആറു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായതായി പരാതി. പ്രതിയായ കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഒളിവിൽ. കെട്ടിട നിർമാണ ജോലിക്കെത്തിയ അസം സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായത്.
15 ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സി.പി.എം വാർഡ് മെംബറുടെ കെട്ടിടത്തിലാണ് പെൺകുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനടുത്താണ് പ്രതിയും താമസിച്ചിരുന്നത്. 15 ദിവസം മുമ്പ് നടന്ന സംഭവം വാർഡ് മെംബറുടെ ഒത്താശയോടെ ഒതുക്കി തീർക്കാൻ ശ്രമിച്ചതായി പ്രദേശവാസികൾ ആരോപിച്ചു.
എന്നാൽ, മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സംഭവം ചർച്ചയായതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. നാട്ടുകാർ ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി എടുക്കാനെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.