സ്പ്രിംഗ്ളറിന് ലഭിച്ചത് 200 കോടിയുടെ വിവരങ്ങൾ; മുഖ്യമന്ത്രി ഒന്നാം പ്രതി -ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംഗ്ളർ ഇടപാടിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് കുറ്റസമ്മതമാണെന്ന ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി.


ഇതൊരു അന്താരാഷ്ട്ര കരാറായിരുന്നു. അതിൽ പാലിക്കേണ്ട നിയമപരവും ധാർമി കവുമായ നടപടി പാലിച്ചിട്ടില്ല. കമ്പനിയുടെ ചരിത്രം അന്വേഷിക്കാൻ സർക്കാർ തയാറായില്ല. കരാറുമായി ബന്ധപ്പെട്ട് ഒര ു ഫലൽ പോലും സർക്കാറിെൻറ അടുത്തില്ല. ഈ നടപടി നിയമവിധേയമല്ല. കമ്പനി ഡേറ്റ തട്ടിപ്പ് കേസിൽ പ്രതിയാണ്.

മുഖ്യമന്ത്രി ന്യായീകരിച്ചത് പോലുള്ള കേസല്ല കമ്പനിക്ക് എതിരെയുള്ളത്. വിവരങ്ങൾ മോഷ്ടിച്ചതിനാണ് ഇവർക്കെതിരെ കേസ്. കമ്പനികളുടെ വിശ്വാസ്യതയാണ് ഇത്തരം അന്താരാഷ്ട്ര നടപടിയിൽ വേണ്ടത്. ഇടപാട് മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ല. ഇവരുടേത് സൗജന്യ സേവനമാണെന്ന വാദവും പൊളിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ മുതൽ പണം നൽകണം.

സൗജന്യ സേവനത്തിന് വരുന്നവരെയാണ് പേടിക്കേണ്ടത്. കോവിഡിെൻറ മറവിൽ സ്പ്രിംഗ്ളർ ഇടപാടിലൂടെ 200 കോടിയുടെ വിവരങ്ങളാണ് കമ്പനിക്ക് ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഇതിൽ അഴിമതിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണത്തേക്കാൾ വിലയുള്ള ഒന്നാണ് വിവരങ്ങൾ. പ്രത്യേകിച്ച് ആരോഗ്യ വിവരങ്ങൾക്ക്.

വിദേശ നാടുകളിൽ ഒരാളുടെ ആരോഗ്യവിവരത്തിന് 10,000 രൂപയാണ് നൽകുന്നത്. 1.75 ലക്ഷം വ്യക്തികളുടെ വിവരങ്ങൾ ഇപ്പോൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. മലയാളിയുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായത്. വലിയ പ്രത്യാഘാതമാണ് വരാൻ പോകുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ ഉണ്ടായാൽ കേരള സർക്കാറിന് ന്യൂയോർക്കിൽ പോയി കേസ് നടത്തേണ്ടി വരും.

ഉറുമ്പിന് ഭക്ഷണം കൊടുക്കുന്ന കാര്യം വരെ പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ഇത്തരം ഇടപടിനെക്കുറിച്ച് മറച്ചുവെച്ചത്. വളരെ നിഗുഢമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ടെന്നും രമേശ് െചന്നിത്തല ആരോപിച്ചു.

Tags:    
News Summary - chennithala against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.