ചെങ്ങന്നൂർ: യുവദമ്പതികൾ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അടൂർ പന്തളം കുരമ്പാല പറന്തൽ ഊനംകൂട്ടുവിളയിൽ വീട്ടിൽ പരേതരായ കുഞ്ഞുപിള്ള-ജഗദമ്മ ദമ്പതികളുടെ മകൻ ജിതിൻ ജേക്കബ് (30), മാവേലിക്കര തഴക്കര തുളസി ഭവനത്തിൽ തുളസീദാസ്-സുശീല ദമ്പതികളുടെ മകൾ ദേവിക ദാസ് (18) എന്നിവരാണ് മരിച്ചത്.
പെയിൻറിങ് തൊഴിലാളിയായ ജിതിെൻറ സഹപ്രവർത്തകർ വീട്ടിൽ എത്തിയപ്പോളാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. യുവതി ഗർഭിണിയായിരുന്നു. ദേവികയെ പ്ലസ് വൺ പഠിക്കുമ്പോഴാണ് പ്രണയിക്കുന്നത്. പിന്നീട് ഇരുവരും ഒളിച്ചോടി. പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
കുട്ടിക്ക് ജിതിനോടൊപ്പം ജീവിക്കണമെന്ന താൽപര്യമറിയിച്ചതിനാൽ വിവാഹപ്രായം ആകുന്നതുവരെ ആലപ്പുഴ മഹിളാമന്ദിരത്തിലേക്ക് അയച്ചു. മേയ് ആറിനു പന്തളം സബ് രജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം. ദേവിക തൂങ്ങിമരിച്ചതിനെ തുടർന്ന് ഭർത്താവും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.