പെൺകുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം

തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. വൈലത്തൂർ അരീക്കാട്ട് ആണ് യുവാവിന് നേരെ ആക്രമണം നടന്നത്. ഇരിങ്ങാവൂർ വാണിയന്നൂർ സ്വദേശി സൽമാനുൽ ഹാരിസിനെ (23) ആണ് ക്രൂരമായി മർദിച്ചത്. മര്‍ദ്ദിക്കുന്നതിൻെറ ദൃശ്യങ്ങൾ പുറത്തായി.

ഈ മാസം 17ന് ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. യുവാവിനെ അരീക്കാട്ടേക്ക് വിളിച്ച് വരുത്തിയാണ് സംഘം മർദിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് അശ്ലീല  സന്ദേശം അയച്ചതിനാണ് മർദനമെന്ന് ദ്യശങ്ങളിൽ ഒരാൾ പറയുന്നുണ്ട്.

പരിക്കേറ്റ യുവാവ് അന്ന് തന്നെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സല്‍മാനുല്‍ ഫാരിസിൻെറ മാതാവ് സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.



Tags:    
News Summary - chatting with a girl; young man Attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.