പതിവായി വീട്ടിൽ ‘ചാത്തനേറ്’; പിടിയിലായത് പതിനാലുകാരൻ

തൊടുപുഴ: പതിവായി വീട്ടിലേക്ക് രാത്രി കല്ല് വന്ന് വീഴുന്നത് കണ്ടെത്താൻ നാട്ടുകാർ ഇറങ്ങിത്തിരിച്ചതോടെ പിടിയിലായത് പതിനാലുകാരാൻ. മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരം ഭാഗത്താണ് സംഭവം . രണ്ടാഴ്ചയായി ഇവിടെയുള്ള ഒരു വീട്ടിലേക്ക് പതിവായി രാത്രി കല്ല് വന്ന് വീഴാൻ തുടങ്ങി. പല ദിവസവും ഒൻപതിനും പന്ത്രണ്ടിനും ഇടയ്ക്കാണ് കല്ലേറ്.

എന്നാൽ വീടിന് നാശ നഷ്ടം ഒന്നും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. 

ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ ഉറക്കമിളച്ചിരുന്ന്  ആളെ കൈയോടെ പിടികൂടുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ കേസ് എടുത്തില്ല. കൗൺസിലിങ് നടത്തി കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

Tags:    
News Summary - chathaneru; A fourteen-year-old was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.