ഭൂമിയിടപാടുകാരെൻറ വധം: അഭിഭാഷകെൻറ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിെൻറ െകാലപാതകവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവിെൻറ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് പിന്മാറി. മറ്റൊരു ബെഞ്ച്  മുമ്പാകെ കേസ് എത്തുന്നതുവരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നിലനിൽക്കും. മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച് പ്രോസിക്യൂഷെൻറയും െകാല്ലപ്പെട്ട രാജീവിെൻറ മകെൻറ അഭിഭാഷകെൻറയും വാദം കേൾക്കുന്നതിനിടെയാണ് കേട്ടുകൊണ്ടിരുന്ന ജഡ്ജി ഒഴിഞ്ഞത്.

അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൊലക്കുറ്റം ചുമത്തി കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് മജിസ്േട്രറ്റ് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണത്തിെൻറ രണ്ടാം ദിവസം മുതൽ ജാമ്യ ഹരജി പരിഗണനയിലുള്ളതാണെന്നും ഹരജിയിൽ തീർപ്പ് ൈവകാനിടവരരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.  ജാമ്യ ഹരജിയിൽ തീർപ്പ് വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായി കക്ഷിചേരൽ ഹരജി നൽകിയ രാജീവിെൻറ മകന്‍ അഖിലിെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അതിനാൽ, ഹരജി വേഗം തീർപ്പാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് തീർപ്പാക്കാൻ ൈവകുന്നതുമൂലം അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകൾ പ്രോസിക്യൂഷനും കക്ഷിചേരൽ അപേക്ഷകനും ഇടക്കിടെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ കേസിൽനിന്ന് പിന്മാറുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു.

സെപ്റ്റംബർ 30ന് ചക്കര ജോണി എന്നയാളടക്കമുള്ള പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അഭിഭാഷകന് ബന്ധമുണ്ടെന്ന ആരോപണം അന്നുമുതൽ ശക്തമാണ്. ഇൗ സാഹചര്യത്തിലാണ് ഉദയഭാനു മുൻകൂർ ജാമ്യ ഹരജി നൽകിയത്. സംഭവത്തിെൻറ മുഖ്യ സൂത്രധാരനാണ് ഉദയഭാനുവെന്നും നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാനാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അഖിൽ കക്ഷി ചേരൽ ഹരജി നൽകിയത്. 
 

Tags:    
News Summary - Chalakudy murder: Justice P Ubaide retreated from Considering adv. CP Udayabanu's Plea -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.