അഞ്ചലിൽ വീണ്ടും മാലമോഷണം: സ്ത്രീ അറസ്റ്റിൽ

അഞ്ചൽ: ബസ് യാത്രക്കിടെ ഒപ്പം കൂടിയ സ്ത്രീ സഹയാത്രികയുടെ മാല കവർന്നു.മറ്റ് യാത്രക്കാരുടെ ഇടപെടലിൽ മാലതിരിച്ചു കിട്ടി. മോഷ്ടാവെന്ന് കരുതുന്ന അമ്പത് വയസ് തോന്നിക്കുന്ന സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പൊലീസിലേൽപ്പിച്ചു.          ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ഇടമുളയ്ക്കൽ - കോട്ടുക്കൽ റോഡിൽ ചെമ്പകരാമനല്ലൂരിലാണ് സംഭവം .ചെമ്പകരാമനല്ലൂർ ലിജി വിലാസത്തിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മൂന്നരപ്പവൻ്റെ മാലയാണ് അപഹരിക്കാൻ ശ്രമം നടന്നത്.      അഞ്ചൽ ചന്തമുക്കിൽ വീട്ടു സാധനങ്ങളടങ്ങിയ ചാക്കുകെട്ടുകളുമായി ബസ് കാത്തുനിന്ന പൊന്നമ്മയുടെ അടുത്തെത്തിയ അപരിചിതയായ സ്ത്രീ കുശലാന്വേഷണം നടത്തുകയും താനും അതുവഴിക്കാണെന്ന് പറഞ്ഞുകൊണ്ട് സൗഹൃദം സ്ഥാപിച്ചു.

ബസ് വന്നപ്പോൾ ഇരുവരും ബസ്സിൽ കയറുകയും പൊന്നമ്മയുടെ ചാക്കുകെട്ടുകൾ ബസ്സിൽ എടുത്തു വച്ച് സഹായിക്കുകയും ഒരേ സീറ്റിൽ യാത്ര തുടരുകയും ചെയ്തു.ചെമ്പകരാമനല്ലൂരിലെത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ തുടങ്ങവേ, ഇവരുടെ സീറ്റിനടുത്ത് മാല കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട അടുത്ത സീറ്റിലെ യാത്രക്കാരിയായ പെൺകുട്ടി വിവരം പൊന്നമ്മയോട് പറഞ്ഞു.ഉടൻ തന്നെ സഹയാത്രികയായി കൂടെക്കൂടിയ സ്ത്രീ അതെടുത്ത് പൊന്നമ്മക്ക് കൊടുക്കുകയും, തിടുക്കപ്പെട്ട് സ്ഥലം വിടുകയും ചെയ്തു.  സംശയം തോന്നിയ നാട്ടുകാർ സ്ത്രീയെ പിന്തുരുന്നതറിഞ്ഞ ഇവർ സമീപത്തെ ആളൊഴിഞ്ഞ വീടിൻ്റെ ബാത്ത് റൂമിൽ കയറിയൊളിച്ചെങ്കിലും നാട്ടുകാർ പിടികൂടി അഞ്ചൽ പൊലീസിന് കൈമാറി. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ തമിഴ് കലർന്ന മലയാളത്തിൽ സംസാരിക്കുകയും  പാലക്കാട്ടുകാരിയാണെന്നും തമിഴ് നാട്ടുകാരിയാണെന്നും ഒന്നിലധികം പേരുകൾ മാറി മാറി പറയുകയും ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. 

Tags:    
News Summary - Chain snaching in bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.