representational image

തിമിംഗല ഛർദിയുമായി പിടികൂടിയ പ്രതികളെ വനപാലകർ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പത്ത് കോടി രൂപയുടെ തിമിംഗല ഛർദിയുമായി പിടിയിലായ മൂന്ന് പ്രതികളെയും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ കെ. അഷറഫ് ചോദ്യം ചെയ്തു. കോടതി വനപാലകരുടെ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. പൊലീസ് പിടിയിലായ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് വനപാലകർ കോടതിയെ സമീപിക്കുകയായിരുന്നു. ജില്ല ജയിലിലുള്ള പ്രതികളെ വനപാലകർക്ക് കൈമാറിയതിനെ തുടർന്നാണ് ചോദ്യം ചെയ്തത്.

ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പൊലീസ് കൈമാറിയിട്ടുള്ള തിമിംഗല ഛർദി അടുത്ത ദിവസം തിരുവനന്തപുരം ലാബിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കും. പ്രതികളെ ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനായി ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഓഫിസർ കെ. അഷറഫ് പറഞ്ഞു.കൊവ്വൽ പള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദിഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ ദിവാകരൻ (45) എന്നിവരെയാണ് ചോദ്യം ചെയ്തത്.

Tags:    
News Summary - Caught with whale vomit:Forest guards interrogated the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.