െകാച്ചി: വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാൻ മാര്‍ഗരേഖ നടപ്പാക്കാനുള്ള സീ റോ മലബാർ സഭ സിനഡ് തീരുമാനത്തിനെതിരെ ഇടയലേഖനം കത്തിച്ച് പ്രതിഷേധം. അച്ചടക്കത ്തിെൻറ പേരിൽ അടിമത്തം അടിച്ചേൽപിക്കാൻ ശ്രമിക്കുെന്നന്ന് ആരോപിച്ച് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിെൻറ നേതൃത്വത്തിലാണ് സിനഡിെൻറ സർക്കുലർ കത്തിച്ച് പ്രതിഷേധയോഗം ചേർന്നത്.
മേജർ ആർച് ബിഷപ് ഹൗസിന് മുന്നിൽ നടന്ന പരിപാടി തടയാൻ ഒരുവിഭാഗം ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിന് ഇടയാക്കി. പ്രതിേഷധക്കാരെ കൈയേറ്റം ചെയ്യാനും ഇടയലേഖനം പിടിച്ചുവാങ്ങാനുമുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു.
ഞായറാഴ്ച രാവിലെ 11ഒാടെയായിരുന്നു പ്രതിഷേധ പരിപാടി. സംഘർഷസാധ്യത കണക്കിലെടുത്ത് സെൻട്രൽ സി.െഎ അനന്തലാലിെൻറ നേതൃത്വത്തിൽ വലിയ സംഘം പൊലീസ് നിലയുറപ്പിച്ചിരുന്നു.
പ്രഫ. പി.സി. ദേവസ്യ, പ്രഫ. ജോസഫ് വർഗീസ്, ജോർജ് കട്ടിക്കാരൻ, ചാണ്ടി ജോസഫ്, ജോർജ് ജോസഫ്, ഇന്ദുലേഖ േജാസഫ്, ജോസഫ് വെളിയിൽ, സ്റ്റാൻലി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.