കൊച്ചി: ബാങ്ക് മാനേജരെ മർദിച്ചെന്ന സംഭവം ഒത്തുതീർപ്പാക്കിയ സാഹചര്യത്തിൽ ഇതുസംബ ന്ധിച്ച പരാതിയും കേസും റദ്ദാക്കണമെന്ന് എസ്.പി ആർ. നിശാന്തിനിയുടെ ഹരജി. യൂനിയൻ ബാങ് ക് മുൻ മാനേജർ പേഴ്സി ജോസഫ് നൽകിയ പരാതിയും ഇതിെൻറ അടിസ്ഥാനത്തിൽ തൊടുപുഴ ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് നടപടികളും അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഹൈകോടതി മീഡിയേഷൻ സെൻറർ മുഖേന നടത്തിയ ചർച്ചയിൽ വിഷയം ഒത്തുതീർപ്പായെന്ന് ഹരജിയിൽ പറയുന്നു. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് പേഴ്സി ജോസഫ് കോടതിയിൽ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിയും കേസും റദ്ദാക്കണം. അല്ലാത്തപക്ഷം ഇത് വരുംനാളുകളിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഹരജിയിൽ പറയുന്നത്.
നിശാന്തിനി തൊടുപുഴ എ.എസ്.പിയായിരിക്കെ 2011 ജൂൈല 25നാണ് കേസിനാസ്പദമായ സംഭവം. ബാങ്കിൽ വായ്പ അപേക്ഷയുമായെത്തിയ വനിതകോൺസ്റ്റബിളിെൻറ കൈയിൽ കടന്നുപിടിച്ചെന്നാരോപിച്ച് പേഴ്സി ജോസഫിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണ് കേസ്. സംഭവത്തെതുടർന്ന് പേഴ്സി ജോസഫ് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിലാണ് നിശാന്തിനിക്കെതിരെ കേസുണ്ടായത്. ഇതിനെതിരെ നിശാന്തിനി നൽകിയ കേസ് ഹൈകോടതി പരിഗണനയിലുണ്ട്. ഇതിനിടെ പൊലീസ് മർദനത്തിൽ നഷ്ടപരിഹാരം തേടി പേഴ്സി ജോസഫ് തൊടുപുഴ സബ് കോടതിയിൽ പരാതി നൽകിയിരുന്നു.
ഇൗ കേസാണ് ഒത്തുതീർപ്പായത്. പേഴ്സി ജോസഫിന് 18.5 ലക്ഷം നഷ്ടപരിഹാരമായി നൽകാനുള്ള ഒത്തുതീർപ്പ് വ്യവസ്ഥ ഹൈകോടതി അംഗീകരിക്കുകയും ചെയ്തു. ഒത്തുതീർപ്പുമായി ബന്ധപ്പെട്ട രേഖകളും ഹരജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.