കോഴിക്കോട്: സമൂഹ മാധ്യമത്തിൽ ‘മാധ്യമം’ ദിനപത്രത്തിനെതിരെ മതസ്പർധയും സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുമുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയ കേസിൽ കൊച്ചി സ്വദേശി പ്രതീഷ് വിശ്വനാഥിനെതിരെ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ‘മുസ്ലിംകളല്ലാത്ത ജീവനക്കാരായ 102 പേരെ മാധ്യമം പത്രത്തിൽനിന്ന് ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു’ എന്നായിരുന്നു പ്രതീഷിെൻറ ഫേസ്ബുക്ക് പോസ്റ്റ്.
െഎഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖിെൻറ പരാതിയിൽ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി ശ്രീജിത്താണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 -എ വകുപ്പ് പ്രകാരമാണ് കേസ്. മതസ്പർധ വളർത്തും വിധം ഇതിനുമുമ്പും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട ആളാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.